കാബൂൾ : താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാകുന്നു . ഇഷ്ടിക ഫാക്ടറികളിൽ ജോലിക്ക് പോകാൻ നിർദ്ദേശിച്ച് ഭരണകൂടം . യാതൊരു കണ്ണിച്ചോരയുമില്ലാതെയാണ് താലിബാൻ പെരുമാറുന്നതെന്ന് അഫ്ഗാനിസ്ഥാൻ മാദ്ധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു . സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരേയും ഇഷ്ടിക പണിചെയ്യാൻ നിർബന്ധിക്കുകയാണ് . താലിബാൻ ഭരണകൂടം വന്നതിനു ശേഷം നിരവധി തൊഴിൽ സംരംഭങ്ങൾ പൂട്ടിപോയിരുന്നു . അവിടെയെല്ലാം തൊഴിൽ ചെയ്തിരുന്നവർ ഇന്ന് ഇഷ്ടിക ഫാക്ടറികളിൽ പണിയെടുത്ത് കഷ്ടതയനുഭവിക്കുകയാണ് .
മൂന്ന് ഇഷ്ടികഫാക്ടറികളിലായി 170 കുടുംബങ്ങളാണ് ജോലി ചെയ്യുന്നത് . ഇത്രയും ആളുകൾക്ക് തൊഴിൽ നൽകാനുള്ള യാതൊരു സംവിധാനവും ഇവിടെ ഇല്ല എന്ന് ഫാക്ടറി ഉടമകൾ തന്നെ പറയുന്നു . പക്ഷെ താലിബാൻ പറയുന്നത് എല്ലാവർക്കും തൊഴിൽ നിർബന്ധമായും നൽകണമെന്നാണ്. ഭക്ഷണം കണ്ടെത്തുന്നതിനായി വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്നും പുറത്തിക്കിയിരിക്കുകയാണ് . ഈ കുട്ടികളധികവും ഇഷ്ടിക ഫാക്ടറികളിൽ പണിയെടുക്കാൻ വരികായണിപ്പോൾ . 9 വയസ്സുള്ള കുട്ടികൾ വരെ ഇവിടെ പണിയെടുക്കുന്നുണ്ട് . ഒരു നേരത്തെ റൊട്ടിക്കായി എനിക്ക് ഇവിടി പണിയെടുത്താലേ സാധിക്കുകയുള്ളു എന്ന് ഇമ്രാൻ എന്ന വിദ്യാർത്ഥി പറയുന്നു .
രാവിലെ മൂതൽ വൈകിട്ട് വരെ പണിയെടുത്താലും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത് . നിരവധി ആളുകളാണ് ഇവിടെ തൊഴിൽ ചെയ്യുന്നത് . അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് ടോളോ ന്യുസ് റിപ്പോർട്ട് ചെയ്യുന്നു . അഫ്ഗാനിസ്ഥാനിലെ യു എസ് സ്‌പെഷ്യൽ ഇൻസ്‌പെക്ടർ ജനറലിന്റെ കണക്കനുസരിച്ച് താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ 9,00,000 ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് . 2022 കഴിയുന്നതോടെ 21 ശതമാനം സ്ത്രീകളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന് പറയുന്നു . താലിബാൻ ഭരണകൂടത്തിന് കീഴിൽ കടുത്ത സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും കടുത്ത ദാരിദ്ര്യവുമാണ് അഫാഗാൻ ജനത നേരിടുന്നത് . ലോക രാജ്യങ്ങൾ ഇവിടേക്കുള്ള എല്ലാവിധ സൗഹൃദ ബന്ധങ്ങളും നിർത്തിയിരുന്നു . മാത്രമല്ല വൻകിട കമ്പനികൾ അഫ്ഗാനിലെ സ്ഥാപനങ്ങളിലെ പ്രവർത്തനം കഴിഞ്ഞ വര്ഷം തന്നെ മരവിപ്പിച്ചിരുന്നു .
താലിബാൻ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ഭീകരത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് . ജനങ്ങൾക്കു ദുരിതമുണ്ടാക്കുന്ന ഭരണകൂടം ഭീകരത സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് . തൊഴിൽ നഷ്ടപ്പെട്ട ജനത പട്ടിണിയിലേക്ക് കൂപ്പ് കുത്തികൊണ്ടിരിക്കുകയാണ് . താലിബാൻ ഒരു വിസ്മയമാണെന്നു പറയുന്ന ജനങ്ങൾക്ക് മുൻപിൽ ഓരോ ദിവസം കഴിയുന്തോറും താലിബാൻ ഭീകരതയുടെ പേടിപ്പെടുത്തുന്ന മുഖം വ്യക്തമാക്കി തരികായണ് അവർ ചെയ്യുന്നത് .
Comments