ന്യൂഡൽഹി : തീഹാർ ജയിലിനുള്ളിൽ നിരാഹാര സമരം നടത്തിയ ഭീകരൻ യാസിൻ മാലിക് ആശുപത്രിയിൽ. രക്തസമ്മർദ്ദത്തെ തുടർന്നാണ് ഭീകരനെ ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ തനിക്ക് ചികിത്സ വേണ്ടെന്നാണ് ഇയാൾ ഡോക്ടർമാരോട് പറയുന്നത്.
മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകൾ റുബയ്യയെ തട്ടിക്കൊണ്ടുപോയ കേസിലെ വിചാരണയ്‌ക്കായി കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് യാസിൻ നിരാഹാരം ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ മുതലാണ് നിരാഹാരം തുടങ്ങിയത്. ഞായറാഴ്ചയോടെ ക്ഷീണം അനുഭവപ്പെട്ടു. തുടർന്ന് ട്യൂബിലൂടെ ഭക്ഷണം നൽകാൻ ആരംഭിച്ചു.
അതീവ സുരക്ഷാ സെല്ലിൽ നിന്നും ജയിലിലെ മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ റൂമിലേക്ക് മാറ്റിയായിരുന്നു ചികിത്സ. എന്നാൽ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തീവ്രവാദ ഫണ്ടിംഗ് കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഇയാൾ.
Comments