ബംഗലൂരു: കർണാടകയിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ വീട് സന്ദർശിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പ്രവീണിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം, കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം കൈമാറി.
പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു. സംസ്ഥാനത്തെ ദേശവിരുദ്ധ മതതീവ്രവാദ ശക്തികൾക്കെതിരെ വേണ്ടി വന്നാൽ യുപി മോഡൽ നടപ്പിലാക്കുമെന്ന് നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു.
ഉത്തർ പ്രദേശിലെ സാഹചര്യം കൈകാര്യം ചെയ്യാൻ ഏറ്റവും യോഗ്യനായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. കർണാടകയിലെ സാഹചര്യം കൈകാര്യം ചെയ്യാനും സമാനമായ മാർഗങ്ങളുണ്ട്. വേണ്ടി വന്നാൽ സംസ്ഥാനത്തും യുപി മോഡൽ നടപ്പിലാക്കും. ഇതായിരുന്നു വാർത്താ സമ്മേളനത്തിൽ ബൊമ്മൈയുടെ വാക്കുകൾ.
പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 21 പേരെ പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ പോലീസ് ശക്തമായ അന്വേഷണം തുടരുകയാണ്. ജൂലൈ 26ന് രാത്രിയിലായിരുന്നു ബൈക്കിലെത്തിയ ഇസ്ലാമിക ഭീകരവാദികൾ യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിലെ പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു.
Comments