ബംഗളൂരു: കർണാടകയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് മമതഭീകരർ കൂടി അറസ്റ്റിൽ. കർണാടക സ്വദേശികളായ സദ്ദാം, ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ഉച്ചയോടെയായിരുന്നു പ്രതികളെ പിടികൂടിയത്. പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്താനായി ഗൂഢാലോചന നടത്തിയ സംഘത്തിൽ ഇവർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. നിർണായക വിവരങ്ങൾക്കായി ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ രാഷ്‌ട്രീയവും പോലീസ് പരിശോധിക്കുന്നുണ്ട്.
ബെല്ലാരി പോലീസാണ് ഇരു പ്രതികളെയും പിടികൂടിയത്. യുഎപിഎ നിയമത്തിലെ 16, 18, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 120/34 എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾക്കായുള്ള ഊർജ്ജിത അന്വേഷണം പോലീസ് തുടരുകയാണ്. കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചും, കർണാടകയിലുമാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കേരളത്തിൽ നിന്നുള്ളവരാണ് കൃത്യത്തിൽ നേരിട്ട് പങ്കാളികളായിരിക്കുന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജൂലൈ 26നായിരുന്നു പ്രവീൺ നെട്ടാരുവിനെ മതമൗലികവാദികളുടെ സംഘം അതിക്രൂരമായി കൊല്ലപ്പെട്ടത്.
Comments