ചെന്നൈ: 400 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെടുത്ത് തമിഴ്‌നാട് പോലീസ്. കണ്ടെടുത്ത വസ്തുക്കൾക്ക് ഏകദേശം രണ്ട് കോടി രൂപ വില വരുമെന്നാണ് പ്രാഥമിക വിവരം.
സേതുപതി വംശജയായ രാജകുമാരിയുടെ വിഗ്രഹമാണ് ട്രിച്ചി-മധുര ഹൈവേയിൽ 2 കോടിയിലധികം രൂപയ്‌ക്ക് വിഗ്രഹം വിൽക്കാൻ ശ്രമിച്ചത്. തമിഴ്നാട് പോലീസിന്റെ ഐഡൽ വിങ്ങാണ് കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ആകെ നാല് പേരെ അറസ്റ്റ് ചെയ്തത്. തൂത്തുക്കുടി സ്വദേശികളായ രണ്ട് പേർ പുരാതന വിഗ്രഹം വിൽക്കാൻ ശ്രമിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പോലീസ് ഡയറക്ടർ ജനറൽ കെ ജയന്ത് മുരളി, പോലീസിന്റെ വിഗ്രഹം കണ്ടെത്തൽ വിഭാഗം ദിനകരൻ, പോലീസ് സൂപ്രണ്ട് രവി എന്നിവരടങ്ങിയ സംഘമാണ് വിഗ്രഹ വിൽപനക്കാരെ കണ്ടെത്തയത്.
പ്രതികളെ കണ്ടെത്തുന്നതിനായി വേഷംമാറി വിൽപ്പനക്കാരെ സമീപിക്കാൻ പോലീസ് സംഘം പദ്ധതി തയ്യാറാക്കിയിരുന്നു. മധുരൈ റേഞ്ച് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഡിഎസ്പി) മെലയ്‌സാമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിഗ്രഹ ശേഖരണത്തിലെ വില കൂടിയ വിഗ്രഹങ്ങൾ വിലയ്‌ക്കു വാങ്ങുന്നവരാണെന്ന് വിൽപ്പനക്കാരെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾ വലയിൽ കുടുങ്ങിയത്.
Comments