ന്യൂഡൽഹി: ഇന്ത്യ കണ്ടതിൽ വെച്ച് മികച്ച നേതാക്കളിൽ ഒരാളായിരുന്ന സുഷമാ സ്വരാജിന്റെ മൂന്നാം ചരമവാർഷികദിനം ഓർമ്മിച്ച് രാഷ്ട്രീയ ലോകം. സുഷമാജിയ്‌ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും സ്‌നേഹപൂർവ്വം ഓർക്കുന്നതായും വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. തങ്ങളുടെ ഓർമ്മകളിൽ എന്നും സുഷമാജി ജീവിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഇരുവരും ഒപ്പമുള്ള ചിത്രവും ട്വിറ്ററിൽ പങ്കുവെച്ചു. ആദ്യ മോദി സർക്കാരിൽ സുഷമ സ്വരാജിന് കീഴിൽ ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറിയായിരുന്നു അദ്ദേഹം.
ഇന്ത്യൻ രാഷ്‌ട്രീയത്തിലെ അഗ്രഗണ്യയായിരുന്നു സുഷമ സ്വരാജെന്നും സൗമ്യയായിരുന്ന അവർ രാജ്യത്തിന് മികച്ച സംഭവാവനകൾ നൽകിയിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കി. ലാളിത്യവും കഠിനാധ്വാനവും രാജ്യസ്നേഹവുമുള്ള നേതാവായിരുന്നു അവരെന്നും വിദേശകാര്യ മന്ത്രിയായിരിക്കെ ജനങ്ങൾക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും എന്നും ഓർമ്മയിൽ നിലനിൽക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്, ലോക് സഭ സ്പീക്കർ ഓം ബിർല തുടങ്ങിയ പ്രമുഖ നേതാക്കൾ ചരമദിനത്തിൽ ആദരാഞ്ജലി അർപ്പിച്ചു.
ഒരു പുരുഷ നേതാവിന് വരെ ഒരു പക്ഷേ അസാധ്യമാകുമായിരുന്ന കാര്യങ്ങൾ സാധ്യമാക്കിയ കരുത്തുറ്റ നേതാവായിരുന്നു സുഷമ സ്വരാജ്. മരിക്കും വരെ രാജ്യത്തെ ജനങ്ങൾക്കായി കൂടെ നിന്ന രാഷ്‌ട്രീയ നേതാവായിരുന്നു അവർ. 2014-ലാണ് ഇന്ത്യയിലെ ആദ്യ ഫുൾ ടൈം വനിത വിദേശകാര്യ മന്ത്രിയായി സുഷമ സ്വരാജ് ചുമതലയേൽക്കുന്നത്. കാര്യനിർവഹണശേഷി അധികം ആവശ്യമുള്ള വിദേശകാര്യവകുപ്പ് സ്ത്രീയെ ഏൽപ്പിക്കുന്നത് ഉചിതമാണോയെന്ന ചോദ്യം പല കോണിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ ഏറ്റെടുത്ത ജോലി ഉത്തരവാദിത്വത്തോടെ പൂർത്തീകരിച്ചായിരുന്ന്ു അവർ പദവിയിൽ നിന്ന ഇറങ്ങിയത്.
വിദേശത്ത് കുടുങ്ങി കിടന്നവരെ നാട്ടിലെത്തിക്കുന്നതിനും ഇന്ത്യൻ സ്വദേശിയെ വിവാഹം ചെയ്ത യമൻ സ്വദേശിനിയ്‌ക്ക് സംരക്ഷണം നൽകിയതും യുഎഇയിൽ നിന്നും പെൺകുട്ടികളെ രക്ഷിച്ചതും സുഷമയുടെ ഇടപെൽ മൂലമായിരുന്നു.
Comments