പട്ന: ബോട്ടിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് മരണം.പട്‌നയിലെ രാംപൂരിലാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. ബോട്ടിലുണ്ടായിരുന്നവർ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ സിലിണ്ടർ ചോരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവം നടക്കുമ്പോൾ ബോട്ട് രാംപൂർ ദിയാര ഘട്ടിന് സമീപം നങ്കൂരമിട്ടിരുന്നു. ബിഹാറിലെ പട്ന ജില്ലയിലെ ഹൽദി ഛപ്ര ഗ്രാമത്തിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരെല്ലാം.
നാലു പേർ സംഭവസ്ഥത്ത് തന്നെ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ തിരിച്ചറിയാൻ ശ്രമിക്കുകയാണ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണങ്ങൾ നടത്തുമെന്നും പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.സ്‌ഫോടനത്തിന് ശേഷം ബോട്ട് കരയിൽ എത്തിച്ചതായും പോലീസ് അറിയിച്ചു.
സിലിണ്ടർ ബോട്ടിൽ കൊണ്ടുപോകുന്നത് നിയമ വിരുദ്ധമാണെന്ന് പട്‌ന ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണങ്ങൾ ഉണ്ടാകുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Comments