ന്യൂഡൽഹി: സുപ്രീം കോടതിയിൽ തനിക്കിനി പ്രതീക്ഷയില്ലന്നും കോടതിയുടെ വിശ്വാസം എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്നും രാജ്യസഭാംഗവും സുപ്രീം കോടതി മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. സുപ്രീം കോടതിയിൽ താൻ കേസ് വാദിക്കാൻ തുടങ്ങിയിട്ട് 50 വർഷം തികയുകയാണ്. ഇത്രയും നാൾക്കിടയിൽ ഇതുപോലൊരു അനുഭവം എനിക്ക് നേരിടേണ്ടി വന്നിട്ടില്ല എന്നാണ് സിബൽ ആരോപിക്കുന്നത്. കോടതിയെ അന്യായമായി എതിർക്കുകയും പരമോന്നത നീതിപീഠത്തിൽ വിശ്വാസമില്ല എന്ന് പറയുകയും ചെയ്തതിലൂടെ കപിൽ സിബൽ നീതി നിഷേധമാണ് നടത്തിയിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. എന്നാൽ രാജ്യത്തെ സുപ്രധാന കേസുകളെല്ലാം ബിജെപി അനുകൂല ജഡ്ജിമാർക്ക് നൽകി ഏകപക്ഷീയമായ വിധി പുറപ്പെടുവിക്കുകയുണ് ചെയ്യുന്നതെന്ന കബിൽ സിബലിന്റെ പ്രസ്താവന വലിയ വിവാദങ്ങളിലേക്കാണ് പോകുന്നത്
രാജ്യത്ത് ഈ കാലഘട്ടത്തിൽ പുറപ്പെടുവിക്കുന്ന സുപ്രീം കോടതി വിധികളൊന്നും സത്യസന്ധമല്ല. ഇ ഡിയുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ ശരി വെച്ച സുപ്രീം കോടതി നടപടിയോട് താൻ കടുത്ത അമർഷം രേഖപ്പെടുത്തുകയാണ്. ഡൽഹിയിൽ പീപ്പിൾസ് ട്രിബ്യുണൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് സിബൽ ഇത്തരത്തിലൊരു വിവാദ പ്രസ്താവന നടത്തിയത്. കപിൽ സിബലിന്റെ വിവാദ പ്രസംഗത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങി.
രാജ്യത്തെ നിയമ സംവിധാനത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടു എന്ന് പറയുന്നത് വഴി കപിൽ സിബൽ രാജ്യസഭാ അംഗമെന്ന സ്ഥാനത്തിരുന്നു കൊണ്ട് ഗുരുതരമായ കുറ്റമാണ് നടത്തിയിരിക്കുന്നത്. സുപ്രീം കോടതിക്കെതിരെ മുതിർന്ന അഭിഭാഷകനായ സിബൽ ആരോണം ഉന്നയിക്കുന്നതിലൂടെ ഭരണഘടനയിലും , നിയമ സംവിധാനത്തിലും എത്രമാത്രം വിശ്വാസമുണ്ടെന്ന് തെളിയുകയാണ് ചെയ്യുന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
കോൺഗ്രസ്സുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നടത്തിയ അഴിമതികൾ ഓരോന്നായി പുറത്തു വരികയാണ്. നാഷണൽ ഹെറാൾഡ് കേസിൽ അഴിമതി ആരോപണം നേരിടുന്ന കോൺഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കളെ ഇ ഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം രാജ്യത്തുയർന്നിരുന്നു. പ്രതിപക്ഷ നേതാക്കളിൽ പലരും അഴിക്കുള്ളിൽ ആകും എന്ന ഭയമാണ് ഇത്തരം ഗുരുതര ആരോപണങ്ങൾ ഉന്നയിക്കാൻ ഇടവരുത്തുന്നത്. രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ പരമോന്നത നീതിപീഠത്തെയും, ഭരണഘടനയെയും താറടിച്ചു കാട്ടാൻ ബോധപൂർവ്വം നടത്തുന്ന ശ്രമമാണിതെന്നും ആരോപണമുണ്ട്.
Comments