കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ വീട് സ്വന്തം പാർട്ടി പ്രവർത്തകർ അടിച്ച് തകർത്തു. മുർഷിദാബാദ് തൃണമൂൽ എംഎൽഎ ഐദ്രിസ് അലിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രാദേശിക സംഘടനയിൽ വിവിധ സ്ഥാനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് എംഎൽഎ പണം തട്ടിയെടുത്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഭാഗോൂൻഗോളയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മരകായുധങ്ങളുമായി പ്രാദേശിക നേതാക്കളും പാർട്ടി പ്രവർത്തകരും സംഘടിച്ച് എത്തി വീട് അടിച്ച് തകർക്കുകയായിരുന്നു. വീടിന് മുൻപിലായി നിർത്തിയിട്ടിരുന്ന വാഹനവും പ്രവർത്തകർ അടിച്ചു തകർത്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ എംഎൽഎയുടെ വീടിന് മുൻപിൽ വൻ പോലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.
അതേസമയം പദവികൾ വാഗ്ദാനം ചെയ്ത് താൻ ആരോടും പണം വാങ്ങിയിട്ടില്ലെന്നാണ് എംഎൽഎ പറഞ്ഞു. ചില പ്രാദേശിക നേതാക്കൾ ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. ആളുകൾക്കിടയിൽ തനിക്കെതിരെ മോശം പ്രതിച്ഛായയുണ്ടാക്കാനാണ് ഇവരുടെ ശ്രമമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
Comments