ബംഗളൂരു: കർണാടകയിൽ മുസ്ലീം യുവതിയെ ഹിന്ദു യുവാവ് പ്രണയിച്ചതിന്റെ പേരിൽ വർഗ്ഗീയ സംഘർഷം. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കോപ്പൽ ജില്ലയിലെ ഹുളിഹ്യാദെർ ഗ്രാമത്തിലായിരുന്നു സംഭവം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗ്രാമത്തിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മുഹറം ഘോഷയാത്രയ്‌ക്കിടെ മുസ്ലീം പെൺകുട്ടിയെ കാണാൻ യുവാവ് വീട്ടിലേക്ക് പോയിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. യുവാവും പെൺകുട്ടിയുടെ കുടുംബവുമായി വാക്കു തർക്കം ഉണ്ടാകുകയായിരുന്നു. ഇത് കണ്ട് മുസ്ലീം വിഭാഗത്തിലുള്ള മറ്റുള്ളവരും ഇടപെട്ടു. യുവാവിനെ പിന്തുണച്ച് പ്രദേശത്തെ ഹിന്ദു കുടുംബങ്ങളും എത്തിയതോടെ വലിയ സംഘർഷമുണ്ടാവുകയായിരുന്നു.
സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഗുരുതരാവസ്ഥയിലായിരുന്ന പാഷ വല്ലി, യെനക്കപ്പ തലവാട് എന്നിവരാണ് മരിച്ചത്. മറ്റ് അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments