അയോധ്യ: സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ അടയാളപ്പെടുത്തുന്ന ഹർഘർ ക്യാമ്പയിന്റെ ഭാഗമായി അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രഭൂമിയിൽ ത്രിവർണ്ണ പതാക ഉയർത്തി. ശ്രീാരമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഉദ്യോഗസ്ഥർ, ജീവനക്കാർ, പ്രവർത്തകർ, നിർമ്മാണ പ്രവർത്തന തൊഴിലാളികൾ, തുടങ്ങി നിരവധി പേർ ചേർന്നാണ് പാതക ഉയർത്തിയത്.
രാജ്യത്തോട്ടാകാതെ വിവിധ ആഘോഷ പരിപാടികൾക്കാണ് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടക്കുന്നത്. രാഷ്‌ട്രീയ നേതാക്കൾ രാജ്യത്തുടനീളമുള്ള തിരംഗ റാലികളിൽ പങ്കെടുത്ത് തിരംഗ പ്രചാരണത്തിന് നേതൃത്വം നൽകി. ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിലെ വസതിയിൽ പതാക ഉയർത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബംഗളൂരുവിൽ പ്രഭാത ഭേരി യാത്രയിൽ പങ്കെടുത്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും സംസ്ഥാനത്തെ പ്രഭാതഭേരി യാത്രയിൽ പങ്കെടുത്തു.
2021 മാർച്ച് 12-ന് ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ക്യാമ്പയിനാണ് ഹർഘർ തിരംഗ. ഇന്ത്യയിൽ ഉടനീളമുള്ള തിരംഗ യാത്രകളുടെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.
Comments