തൊടുപുഴ : പ്രസവിച്ചതിന് പിന്നാലെ സ്വന്തം കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉടുമ്പന്നൂർ മങ്കുഴി ചരളയിൽ സുജിതയെ (26)ആണ് കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഏതാനും മാസങ്ങൾക്ക് മുൻപാണ് . സുജിത ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം പോയത്. ഏഴും എട്ടും വയസുള്ള കുട്ടികളായിരുന്നു ഇവർക്ക്. എന്നാൽ എല്ലാമുപേക്ഷിച്ച് കാമുകനൊപ്പം തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞു. തുടർന്ന് ബന്ധുക്കൾ ഇടപെട്ട് ഇവരെ തിരികെ എത്തിച്ചെങ്കിലും ഭർത്താവുമായി ഒത്തുപോയില്ല. സുജിത ഗർഭിണിയാണെന്ന വിവരം പോലും ഇയാൾ അറിഞ്ഞിരുന്നില്ല. ആശുപത്രിയിൽ എത്തിയ ശേഷമാണ് ഈ വിവരം ഭർത്താവ് അറിഞ്ഞത് എന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ 10 നാണ് സുജിത ബാത്ത്‌റൂമിൽ പ്രസവിച്ചത്. തുടർന്ന് കുഞ്ഞിനെ ബാത്ത്‌റൂമിലെ വെള്ളത്തിൽമുക്കി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിൽ എത്തി. അമിത രക്തസ്രാവത്തെ തുടർന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടർ നടത്തിയ പരിശോധനയിൽ ഇവർ പ്രസവിച്ചതായി കണ്ടെത്തി. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.
Comments