ജനീവ: മങ്കിപോക്‌സിനെ ട്രംപ് 22 എന്ന് പുനർ നാമകരണം ചെയ്യാൻ പൊതുജനങ്ങൾ ആഗ്രഹിക്കുന്നതായും അതിൽ പരിഹാസ്യമായി ഒന്നുമില്ലെന്നും ലോകാരോഗ്യ സംഘടന. മങ്കിപോക്‌സിന് പുതിയ പേര് തേടി ലോകാരോഗ്യ സംഘടന ജനങ്ങളോട് അഭിപ്രായം തേടിയിരുന്നു. ഇത് പ്രകാരം ലഭിച്ച പേരുകളിൽ ഒന്നാണ് ട്രംപ് 22.
സാധാരണ ലോകാരോഗ്യ സംഘടനയുടെ ഒരു സമിതിയാണ് രോഗങ്ങളുടെ പേര് തിരഞ്ഞെടുക്കുക.ഇത്തവണ അത് പൊതു ജനങ്ങൾക്ക് വിട്ടു നൽകുകയായിരുന്നു.
രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിലാണ് രോഗത്തിന്റെ പേര് മാറ്റാനുള്ള ആവശ്യം ഉയർന്നത്. രോഗത്തിന് വിവേചന രഹിതവും വിദ്വേഷം ജനിപ്പിക്കാത്തതുമായ പേര് വേണം എന്നായിരുന്നു ആവശ്യം.
രോഗവ്യാപനത്തെ പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങളുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. മങ്കി പോക്‌സ് എന്ന പേര് വിവേചനത്തിനും വംശീയ അധിക്ഷേപങ്ങൾക്കും കാരണമാകുന്നതായും പരാതികൾ വ്യാപകമാണ്.
Comments