ന്യൂഡൽഹി: റോഹിംഗ്യൻ വിഷയത്തിൽ ഡൽഹിയിലെ ആംആദ്മി സർക്കാരിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി. റോഹിംഗ്യൻ കുടിയേറ്റക്കാർക്കായി ഡൽഹി സർക്കാർ വീടുകൾ നിർമ്മിച്ച് നൽകാൻ പദ്ധയിട്ടിരുന്നുവെന്നാണ് ഡൽഹി ബിജെപി അദ്ധ്യക്ഷൻ അദേഷ് ഗുപ്ത പറയുന്നത്. എന്നാൽ ഡൽഹി പോലീസിന്റെ അനുമതി ലഭിക്കാതിരുന്നതിനാൽ സർക്കാരിന്റെ ഈ നീക്കങ്ങൾ പാളി.
1200 വീടുകളാണ് കുടിയേറ്റക്കാർക്കായി ആംആദ്മി സർക്കാർ നിർമ്മിച്ച് നൽകാൻ ഉദ്ദേശിച്ചിരുന്നത്. ബക്കർവാലയിൽ ആയിരുന്നു വീടുകൾ നിർമ്മിക്കാൻ പദ്ധയിട്ടത്. ഇതിനായി ഡൽഹി സർക്കാരിന് കീഴിലുള്ള നിർമ്മാണ കമ്പനിയായ ഡിയുഎസ്‌ഐബിയ്‌ക്ക് കരാർ നൽകാനുള്ള നടപടിയും പൂർത്തിയാക്കിയിരുന്നു. എന്നാൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഡൽഹി പോലീസ് അനുമതി നൽകിയിരുന്നില്ല. ഇതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്നും അദേഷ് ഗുപ്ത വെളിപ്പെടുത്തി. ഇത് സാധൂകരിക്കുന്ന തെളിവുകളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
അനുമതി ലഭിക്കാതെ വന്നതോടെ കുടിയേറ്റക്കാർക്ക് വീടുകൾ നിർമ്മിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്ആർആർഒ, എൻഡിഎംസി, ഡിസിപി എന്നിവർക്ക് ആഭ്യന്തര വകുപ്പ് നിരവധി കത്തുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുകയല്ല മറിച്ച് അവരെ തിരിച്ചറിയുകയാണ് സർക്കാരിന്റെ ചുമതല. എന്നാൽ അരവിന്ദ് കെജ്രിവാൾ അഭയാർത്ഥികളുടെയല്ല മറിച്ച് കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
Comments