തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയ്‌ക്കുള്ള മരുന്ന് കൂടുതലായി ഇറക്കുമതി ചെയ്യാൻ തീരുമാനം. തെരുവുനായ ആക്രമണവും പേവിഷബാധയേറ്റുള്ള മരണവും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മരുന്ന് ഇറക്കുമതി ചെയ്യുന്നത്.
തെരുവുനായ ആക്രമണവും പേവിഷബാധയേറ്റുള്ള മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലും അവശ്യമരുന്ന് സംഭരിക്കുന്നതിൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായിരുന്നു. ഒടുവിൽ തമിഴ്‌നാട് മെഡിക്കൽ സർവീസസ് കോർപറേഷനിൽ നിന്നാണ് equine rabies immunoglobulin എന്ന മരുന്ന് അടിയന്തിരമായി എത്തിച്ചത്. നിലവിൽ മരുന്നിന്റെ ആവശ്യകത മുന്നിൽ കണ്ട് കൂടുതലായി ഇറക്കുമതി ചെയ്യാനാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ തീരുമാനം.
പേവിഷബാധയുള്ള തെരുവുനായയുടെ കടിയേറ്റാൽ വൈറസ് അതിവേഗം ശരീരത്തിൽ പടർന്നു പിടിക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നു. എന്നാൽ വൈറസിന്റെ വ്യാപനം തടഞ്ഞു നിർത്താൻ equine rabies immunoglobulin ന് സാധിക്കും. എന്നാൽ കേരളത്തിലേക്ക് ഈ മരുന്ന് എത്തിക്കാൻ കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയുടെ അനുമതി കൂടി ആവശ്യമാണ്. ഇത് തേടാനുള്ള ഒരുക്കത്തിലാണ് സംസ്ഥാനം.
Comments