തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തിയ കേസിൽ പതിനെട്ടുകാരൻ പിടിയിൽ. തിരുവനന്തപുരം കരമനയിൽ വാടകയ്ക്ക് താമസിക്കുന്ന സച്ചു എന്നു സൂരജാണ് കീഴ്വായ്പ്പൂർ പോലീസിന്റെ പിടിയിലായത്. പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ്, എസ് ഐ ആദർശ്, എസ് സി പി ഓ മനോജ്, സി പി ഓ വരുൺ കൃഷ്ണൻ,എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.പെൺകുട്ടിയെ വീട്ടിൽ നിന്നും പ്രലോഭിപ്പിച്ചിറക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.പ്രതിയ്ക്കെതിരെ തട്ടിക്കൊണ്ടുപോകലിനുള്ള വകുപ്പും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ചേർത്ത ചുമത്തി. ഇയാളെ റിമാൻഡ് ചെയ്തു.
കുട്ടിയെ കാണാതായതിന് പിതാവ് പോലീസിൽ പരാതി പെട്ടിരുന്നു.പരാതിയെ തുടർന്ന് അന്വേഷണം പുരോഗമിക്കവേയാണ് പെൺകുട്ടി യുവാവിനൊപ്പം തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ ഇരുവരെയും തിരുവനന്തപുരത്തുനിന്നും കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നിരുന്നു. കുട്ടിയെ കോഴഞ്ചേരി വൺ സ്റ്റോപ്പ് സെന്ററിൽ പാർപ്പിച്ചു. തുടർന്ന് വനിതാ പോലീസ് മൊഴിരേഖപ്പെടുത്തി കുട്ടിക്ക് കൗൺസിലിംഗ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.
Comments