തിരുവനന്തപുരം: എൻഡിടിവിയുടെ ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയ സംഭവം ഇന്ത്യയെ ഞെട്ടിക്കണമെന്ന് സി പി എം നേതാവ് തോമസ് ഐസക്ക്. മോദി സർക്കാരുമായി ദുരൂഹമാം വിധം പങ്കുപറ്റുന്ന കോർപ്പറേറ്റ് രാക്ഷസൻ എന്നാണ് അദാനിയെ തോമസ് ഐസക്ക് വിശേഷിപ്പിക്കുന്നത്. എൻഡിടിവിയുടെ സ്ഥാപകരായ രാധിക റോയിയെയും പ്രണോയ് റോയിയെയും ഇരുട്ടിൽ നിർത്തിക്കൊണ്ട് മറയ്‌ക്കു പിന്നിലൂടെ സ്ഥാപനം കൈയടക്കാനുള്ള നടപടികൾ നടന്നു എന്നും തോമസ് ഐസക് ആരോപിക്കുന്നു.
അതേസമയം എൻഡിടിവിയെ വാനോളം പുകഴ്‌ത്തുന്ന തോമസ് ഐസക്കിന്റെ പോസ്റ്റിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ പരിഹാസം നിറയുകയാണ്. ജയ്‌ക്കിനെ ഒന്നയച്ചു വെള പറയിക്ക് സഖാവേ… കിഫ്‌ബി വഴി വാങ്ങുകേം ചെയ്യാം.. അങ്ങനെ ഖേരളത്തിന്റെ സ്വന്തം ചാനൽ… കെ ചാനൽ എന്നാണ് ഒരു പരിഹാസം. സഖാവ് മലയാളത്തിൽ മാത്രം ഞെട്ടിയാൽ അന്തർദ്ദേശീയത്തിൽ മനസ്സിലാകില്ലെന്നും അതിന് ബഹുഭാഷകളിൽ ഞെട്ടണമെന്നും ചിലർ പരിഹസിക്കുന്നു.
എൻഡിടിവിയിലെ 29.18 ശതമാനം ഓഹരി ചാനൽ സ്ഥാപകരായ രാധിക റോയിയുടെയും പ്രണോയ് റോയിയുടെയും ഉടമസ്ഥതയിലുള്ള കമ്പനിയാണ് ആർ ആർ പി ആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന് ആയിരുന്നു. ഇത് വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വാങ്ങിയിരുന്നു. ഈ ഓഹരികൾ പിന്നീട് അദാനി ഗ്രൂപ്പ് സ്ഥാപനമായ എ എം ജി മീഡിയ നെറ്റ്വർക്ക്സ് ലിമിറ്റഡ് എന്ന കമ്പനി സ്വന്തമാക്കുകയായിരുന്നു.
Comments