ആളുകൾക്കിടയിൽ സർവ്വ സാധാരണമായ രോഗമായി ഇന്ന് പ്രമേഹം മാറിക്കഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് പത്തിൽ ഏഴ് പേരും പ്രമേഹരോഗികളാണെന്നാണ് പറയപ്പെടുന്നത്. ഭക്ഷണ രീതിയും, ജീവിത ശൈലിയുമെല്ലാമാണ് കേരളത്തിൽ ഇത്തരത്തിൽ പ്രമേഹ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനുള്ള കാരണങ്ങളായി് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പ്രമേഹം നിയന്ത്രിക്കാൻ പ്രധാനമായും ചെയ്യുന്ന ഒന്നാണ് അരിഭക്ഷണം ഒഴിവാക്കി ചപ്പാത്തി കഴിക്കുക എന്നത്. രാവിലെയും രാത്രിയും ചപ്പാത്തി കഴിച്ചാൽ പ്രമേഹത്തിന് ഉത്തമമാണെന്നാണ് കേട്ട് കേൾവി. എന്നാൽ ചപ്പാത്തി കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് കാര്യമായ ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ചോറിനെ അപേക്ഷിച്ച് ചപ്പാത്തിയിൽ കാർബോ ഹൈഡ്രേറ്റുകളുടെ അളവ് കുറവാണ് എന്നതാണ് പ്രമേഹരോഗികൾക്ക് ചപ്പാത്തി ഗുണം ചെയ്യുമെന്ന് പറയാനുള്ള പ്രധാനകാരണം. എന്നാൽ ചപ്പാത്തിയിലെയും ചോറിലെയും കാർബോ ഹൈഡ്രേറ്റുകളുടെ അളവിൽ കാര്യമായ വ്യത്യാസമില്ല എന്നതാണ് സത്യാവസ്ഥ. അരിയിൽ 75 ശതമാനമാണ് കാർബോ ഹൈഡ്രേറ്റിന്റെ അളവ് എങ്കിൽ ഗോതമ്പിൽ ഇത് 72 ശതമാനമാണ്. ഇതുകൊണ്ടാണ് ചപ്പാത്തി കഴിക്കുന്നത് അധികം ഗുണം ചെയ്യില്ലെന്ന് പറയുന്നത്.
അരിയെ അപേക്ഷിച്ച് ഗോതമ്പിന്റെ ഗ്ലൈസമിക് ഇൻഡെക്‌സ് കുറവാണ്. ഇതും പ്രമേഹ രോഗികൾക്ക് ചപ്പാത്തി കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് പറയാനുള്ള മറ്റൊരു കാരണം ആണ്. എന്നാൽ മൂന്ന് ചപ്പാത്തിയിൽ അധികം കഴിക്കുന്നതും ചോറ് കഴിക്കുന്നതും തുല്യമാണ്.
പ്രമേഹ രോഗികൾക്ക് കഴിക്കാൻ ഏറ്റവും ഉത്തമമായ ധാന്യം റാഗിയാണ്. റാഗിയിൽ ധാരാളം നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കും. പ്രമേഹ രോഗികൾ ഓട്‌സ് കഴിക്കുന്നതും ഏറെ ഗുണകരമാണ്.
Comments