കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമേറ്റെടുത്തതിന് ശേഷം സിനിമകൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ഭാഗികമായി നീക്കാൻ തീരുമാനം. എന്നാൽ സ്ത്രീകൾക്ക് സിനിമകളിൽ അഭിനയിക്കുന്നതിന് നിയന്ത്രണമുണ്ട്. സിനിമകളിൽ സ്ത്രീകൾ അഭിനയിച്ച രംഗങ്ങൾ ഒഴിവാക്കാൻ ഭരണകൂടം ചലച്ചിത്ര പ്രവർത്തകരോട് ആവശ്യപ്പെട്ടതായാണ് വിവരം. അഫ്ഗാനിസ്ഥാനിൽ 37 സിനിമകളും ഡോക്യുമെൻ്ററികളുമാണ് പ്രദർശനാനുമതി കാത്തിരിക്കുന്നത്.
നിലവിൽ നിർമ്മണം നടക്കുന്ന ചിത്രങ്ങളിൽ അതീഫ മുഹമ്മദി എന്ന നടി മാത്രമാണ് അഭിനയിക്കുന്നത്. താലിബാന്റെ നിലപാട് കടുത്ത സ്ത്രീവിരുദ്ധതയായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, സിനിമകൾ ഭാഗികമായി പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചതിൽ കലാകാരന്മാർ സംതൃപ്തി പ്രകടിപ്പിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ സ്ത്രീകളും കുട്ടികളും വീടുവിട്ട് പുറത്തിറങ്ങരുതെന്ന് കഴിഞ്ഞ മാസം താലിബാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അഥവാ പുറത്തിറങ്ങിയാൽ തന്നെ ശരീരം മുഴുവനും മൂടുന്ന വസ്ത്രം തന്നെ ധരിക്കണമെന്നത് നിർബ്ബന്ധമാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
Comments