ആരാണ് ജസ്റ്റിസ് യുയു ലളിത്: ഫേസ്ബുക്കിലെ ഒരു ഫ്ലാഷ് ബാക്ക് കുറിപ്പ് ശ്രദ്ധേയമാവുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആരാണ് ജസ്റ്റിസ് യുയു ലളിത്: ഫേസ്ബുക്കിലെ ഒരു ഫ്ലാഷ് ബാക്ക് കുറിപ്പ് ശ്രദ്ധേയമാവുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 07:50 am IST
Facebook
Twitter
WhatsAppTelegram

രാജ്യത്തിന്റെ 49-ാത് ചീഫ് ജസ്റ്റിസായി യുയു ലളിത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയിരിക്കുകയാണ്. ബോംബെ ഹൈക്കോടതി മുൻ ജഡ്ജിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അച്ഛൻ ഉമേഷ് രംഗനാഥ് ലളിത്, തന്റെ മകന്റെ ആദ്യ ദിന കോടതി നടപടികൾ കാണാൻ നേരിട്ടെത്തിയിരുന്നു. തിരക്കുപിടിച്ച കോടതി മുറിയിൽ അദ്ദേഹവുമുണ്ടായി. കോടതിയിൽ ഇരിക്കാൻ ഇരിപ്പിടം ഒരുക്കിക്കൊടുത്തെങ്കിലും അദ്ദേഹമത് ആദരപൂർവ്വം നിഷേധിച്ചിരുന്നു. 20 മിനിറ്റോളം നേരം എല്ലാം നോക്കിനിന്ന അദ്ദേഹം ചീഫ് ജസ്റ്റിസായ സ്വന്തം മകനെ വണങ്ങിയ ശേഷമാണ് കോടതി മുറി വിട്ടത്.

രാജ്യം അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിലൂടെ കടന്നുപോയ കാലത്ത്, ജനങ്ങൾക്ക് വേണ്ടി പോരാടിയ അഭിഭാഷകനായിരുന്നു ഉമേഷ് ലളിത്. ജസ്റ്റിസ് യുയു ലളിതിന്റെ പിതാവ് യുആർ ലളിതിനെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

40 വർഷങ്ങൾക്കു മുൻപ്. ഇന്ദിരാ ഗാന്ധി എന്ന ഏകാധിപതിയുടെ കീഴിൽ ഭാരതം അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലത്തിലൂടെ കടന്നു പോയ സമയത്ത്, അടിയന്തിരാവസ്ഥക്കെതിരെ ശബ്ദമുയർത്തിയ ആർഎസ്എസ്, ജനസംഘം, സോഷ്യലിസ്റ്റ്, ജനതാ, കമ്യൂണിസ്റ്റ് പാർട്ടികളുടെ നേതാക്കന്മാരെയും, പ്രവർത്തകരെയും രാജ്യത്ത് ആകമാനം പോലീസ് വേട്ടയാടി ക്രൂരമായി ഭേദ്യം ചെയ്തു തുറുങ്കിൽ അടച്ചിരുന്നു. പൗരാവകാശങ്ങൾ സസ്‌പെൻഡ് ചെയ്യപ്പെട്ടു നിൽക്കുന്ന കാലത്ത് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ അഡീഷണൽ ജഡ്ജി ആയ ജസ്റ്റിസ് യുആർ ലളിതിന്റെ മുൻപിലേക്ക് ഒരു കേസ് എത്തി.

സോഷ്യലിസ്റ്റ് നേതാവായ മോഹൻ ദാരിയയുടെ പ്രസംഗം അച്ചടിച്ച നോട്ടീസുമായി മൂന്നു വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് വേണ്ടി എബി വാജ്പേയിയും, ജയപ്രകാശ് നാരായണനും ഉൾപ്പെടെ ഉള്ളവർ രംഗത്തെത്തി.

കക്ഷികൾക്ക് വേണ്ടി ഹാജരായതു ഭാരതം കണ്ട ഏറ്റവും വലിയ നിയമജ്ഞനും, ബിജെപി നേതാവും കൂടിയായ റാം ജെത് മലാനി ആയിരുന്നു. ജസ്റ്റിസ് യുആർ ലളിതാണ് കേസ് പരിഗണിച്ചത്. വിദ്യാർഥികളെ വിട്ടയക്കാൻ ഉത്തരവിട്ടതിനൊപ്പം മഹാരാഷ്‌ട്ര പോലീസിനെയും, കേന്ദ്ര സർക്കാരിനെയും, പൗരാവകാശ ലംഘനത്തെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

രാജ്യത്തു അടിയന്തിരാവസ്ഥക്ക് എതിരെ ഉള്ള പ്രതിഷേധത്തിന് അറസ്റ്റ് ചെയ്തു തുറുങ്കിൽ അടച്ചിരിക്കുന്ന മൈനർ ആയ മുഴുവൻ പൗരന്മാർക്കും ഈ വിധിയുടെ ചുവട് പിടിച്ചു രാജ്യത്തു വിവിധ കോടതികൾ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവുകൾ എത്തി.

എന്നാൽ പിന്നീടാണ് ഈ വിധി പറഞ്ഞ ജസ്റ്റിസ് യു ആർ ലളിതിന് ഏകാധിപതിയായ ഇന്ദിരയുടെയും , അവരുടെ റബ്ബർ സ്റ്റാമ്പ് ആയിരുന്ന ഫക്രുദീൻ അലി അഹമ്മദ് എന്ന പ്രസിഡന്റിന്റെയും പ്രതികാര നടപടികൾക്ക് ഇരയാകേണ്ടി വരുന്നത്. സ്വാഭാവികമായും അഡീഷണൽ ജഡ്ജിയിൽ നിന്നും ഫുൾ ജഡ്ജിയും അവിടെ നിന്ന് സുപ്രീം കോടതിവരെയും ജഡ്ജി ആയി എത്തേണ്ടിയിരുന്ന ജസ്റ്റിസ് യു ആർ ലളിതിന്റെ പേര് കാലാവധി നീട്ടി നൽകുന്നതിൽ നിന്നും ഇന്ദിരാ ഗാന്ധി ഇടപെട്ട് ഒഴിവാക്കി. അതോടെ അദ്ദേഹം ഫുൾ ജഡ്ജി ആകാതെ ഹൈക്കോടതി സർവീസിൽ നിന്നും പുറത്തു പോയി.

ആ ജസ്റ്റിസ് യുആർ ലളിതിന്റെ മകൻ ആണ് ഭാരതത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ ജസ്റ്റിസ് യുയു ലളിത്. രാഷ്‌ട്രപതി ഭവനിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത ശേഷം അച്ഛന്റെയും അമ്മയുടെയും കാൽ തൊട്ട് വന്ദിച്ചപ്പോൾ, ജസ്റ്റിസ് യുആർ ലളിത് എന്ന ആ മഹാനായ ന്യായാധിപൻ തനിക്കു അന്നത്തെ ഫാസിസ്റ്റ് ഭരണകൂടം നിഷേധിച്ചത് തന്റെ മകനിലൂടെ നേടിയത് കണ്ട് സന്തോഷിച്ചിട്ടുണ്ടാകുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

‘നല്ല തന്തയ്‌ക്ക് ജനിക്കണം’
എന്ന പ്രയോഗം, ഈ ലിബറാണ്ടു കാലത്ത് പൊളിറ്റിക്കലി കറക്റ്റ് അല്ല. പക്ഷേ, ഇതുപോലെ ഒരു അവസരത്തിൽ പറയാൻ മറ്റൊരു വാചകമില്ല.
‘ നല്ല തന്തയ്‌ക്ക് ജനിച്ചവൻ അതിന്റെ ഗുണം കാണിക്കും’
Jithuraj Jithu എഴുതുന്നു……
ജസ്റ്റിസ് യു യു ലളിത്..
ഭാരതത്തിന്റെ ചീഫ് ജസ്റ്റിസ് ആയി അദ്ദേഹം ഇന്ന് രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുർമു മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റു… പക്ഷെ അതിനു മുൻപ് ഒരു ഫ്ളാഷ് ബാക് പറയേണ്ടി വരും, പറയാതെ അതു പൂര്ണമാകില്ല …
ജസ്റ്റിസ് #യു_ആർ_ലളിത്.
അങ്ങിനെയൊരു ന്യായാധിപൻ ഉണ്ടായിരുന്നു .
ഇന്നൊന്നുമല്ല 40 വർഷങ്ങൾക്കു മുൻപ്. ഇന്ദിരാ ഗാന്ധി എന്ന ഏകാധിപതിയുടെ കീഴിൽ ഭാരതം അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലത്തിലൂടെ കടന്നു പോയ സമയത്തു. അടിയന്തിരാവസ്ഥക്ക് എതിരെ ശബ്ദമുയർത്തിയ RSS,ജനസംഘം,സോഷ്യലിസ്റ്റ്, ജനതാ, കമ്യുണിസ്റ്റ് പാർട്ടികളുടെ നേതാക്കന്മാരെയും, പ്രവർത്തകരെയും രാജ്യത്തു ആകമാനം പോലീസ് വേട്ടയാടി ക്രൂരമായി ഭേദ്യം ചെയ്തു തുറുങ്കിൽ അടച്ചിരുന്ന സമയം..

പൗരാവകാശങ്ങൾ സസ്‌പെൻഡ് ചെയ്യപ്പെട്ടു നിൽക്കുന്ന കാലം. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ അഡീഷണൽ ജഡ്ജ് ആയ ജസ്റ്റിസ് UR ലളിതിന്റെ മുൻപിലേക്ക് ഒരു കേസ് എത്തുന്നു.. സോഷ്യലിസ്റ്റ് നേതാവായ മോഹൻ ദാരിയയുടെ പ്രസംഗം അച്ചടിച്ച നോട്ടീസുമായി മൂന്നു വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടയ്‌ക്കുന്നു. പ്രായപൂർത്തി ആകാത്ത വിദ്യാർഥികൾക്ക് വേണ്ടി AB വാജ്പേയിയും, ജയപ്രകാശ് നാരായണനും ഉൾപ്പെടടെ ഉള്ളവർ രംഗത്തു എത്തുന്നു.
കക്ഷികൾക്ക് വേണ്ടി ഹാജരായതു ഭാരതം കണ്ട ഏറ്റവും വലിയ നിയമജ്ഞനും, BJP നേതാവും കൂടിയായ റാം ജെത് മലാനി ആയിരുന്നു.
തുടർന്ന് ജസ്റ്റിസ് UR ലളിത് കേസ് പരിഗണിക്കുന്നു,..

ഫേസ്ബുക്ക് പോസ്റ്റ്

വിദ്യാർഥികളെ വിട്ടയക്കാൻ ഉത്തരവിടുന്നതിനൊപ്പം മഹാരാഷ്‌ട്ര പോലീസിനെയും, കേന്ദ്ര സർക്കാരിനെയും, പൗരാവകാശ ലംഘനത്തെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നു..,
രാജ്യത്ത് അടിയന്തിരാവസ്ഥക്ക് എതിരെ ഉള്ള പ്രതിഷേധത്തിന് അറസ്റ്റ് ചെയ്തു തുറുങ്കിൽ അടച്ചിരിക്കുന്ന മൈനർ ആയ മുഴുവൻ പൗരന്മാർക്കും ഈ വിധിയുടെ ചുവട് പിടിച്ചു രാജ്യത്തു വിവിധ കോടതികൾ ജാമ്യം അനുവധിച്ചുകൊണ്ടു ഉത്തരവിടുന്നു..
എന്നാൽ പിന്നീടാണ് ഈ വിധി പറഞ്ഞ ജസ്റ്റിസ് യു ആർ ലളിത് നു ഏകാധിപതിയായ ഇന്ദിരയുടെയും , അവരുടെ റബ്ബർ സ്റ്റാമ്പ് ആയിരുന്ന ഫക്രുദീൻ അലി അഹമ്മദ് എന്ന പ്രസിഡന്റിന്റെയും പ്രതികാര നടപടികൾക്ക് ഇരയാകേണ്ടി വരുന്നത് . സ്വാഭാവികമായും അഡീഷണൽ ജഡ്ജിൽ നിന്നും ഫുൾ ജഡ്ജും അവിടുന്നു സുപ്രീം കോടതി വരെയും ജഡ്ജ് ആയി എത്തേണ്ടിയിരുന്ന ജസ്റ്റിസ് യു ആർ ലളിതിന്റെ പേരു കാലാവധി നീട്ടി നൽകുന്നതിൽ നിന്നും ഇന്ദിരാ ഗാന്ധി ഇടപെട്ട് ഒഴിവാക്കുന്നു. അതോടെ അദ്ദേഹം ഫുൾ ജഡ്ജി ആകാതെ ഹൈക്കോടതി സർവീസിൽ നിന്നും പുറത്തു പോകുന്നു…

ആ ജസ്റ്റിസ് UR ലളിതിന്റെ മകൻ ആണ് ഭാരതത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ ജസ്റ്റിസ് UU ലളിത്.. ഇന്ന് രാഷ്‌ട്രപതി ഭവനിൽ അദ്ദേഹം സത്യപ്രതിജിജ്ഞ ചെയ്ത ശേഷം അച്ഛന്റെയും അമ്മയുടെയും കാൽ തൊട്ട് വന്ദിച്ചപ്പോൾ ,ജസ്റ്റിസ് UR ലളിത് എന്ന ആ മഹാനായ ന്യായാധിപൻ തനിക്കു അന്നത്തെ ഫാസിസ്റ്റ് ഭരണകൂടം നിഷേധിച്ചത് തന്റെ മകനിലൂടെ നേടിയത് കണ്ടു എത്ര സന്തോഷിച്ചിരിക്കാം..

ആ മുഹൂർത്തത്തിനു ഇന്ദിര വേട്ടയാടിയ അന്നത്തെ പഴയ RSS, ജനസംഘം, ജനതാ, സോഷ്യലിസ്റ്റ് യുവ നേതാക്കൾ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവികളിൽ ഇരുന്നു സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിച്ചതു കാലത്തിന്റെ കാവ്യനീതിയും ആയി മാറി..
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് UU ലളിത് നു ആശംസകൾ..
ജയ് ഹിന്ദ്..

Tags: Supreme CourtEmergencyCHIEF JUSTICEindhira gandhiuu lalith
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies