ലക്നൗ: മദ്രസകളെ ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന രാജ്യവിരുദ്ധ ശക്തികൾക്ക് ശക്തമായ തിരിച്ചടി നൽകാൻ ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാന സർക്കാരിന്റെ അംഗീകാരമില്ലാത്ത മദ്രസകൾ കണ്ടെത്തി ഉചിതമായ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സർവ്വേ നടത്തും.
ന്യൂനപക്ഷമന്ത്രി ആസാദ് അൻസാരിയാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം പുറപ്പെടുവിച്ചത്. ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾ ഏതെല്ലാം, അതിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും എണ്ണം, അടിസ്ഥാന സൗകര്യങ്ങൾ, പാഠ്യപദ്ധതി, സ്വകാര്യ സംഘടനകളുമായുള്ള ബന്ധം തുടങ്ങിയകാര്യങ്ങളാണ് സർവ്വേയിലൂടെ സർക്കാർ കണ്ടെത്തുക. തുടർന്ന് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ചെയ്തു നൽകും.
നിലവിൽ ഉത്തർപ്രദേശിൽ ആകെ 16, 461 മദ്രസകൾ ഉണ്ടെന്നാണ് സർക്കാർ കണക്കുകൾ. ഇതിൽ 560 എണ്ണം സർക്കാർ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും സർക്കാർ സ്കൂളുകളിൽ നിന്നും ലഭിക്കുന്നതിന് സമാനമായ സൗകര്യങ്ങളാണ് ഇവിടങ്ങളിൽ നിന്നും ലഭിക്കുന്നത്. ശാസ്ത്രം ഉൾപ്പെടെയുള്ള വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യവ്യാപകമായി മദ്രസകളെയാണ് ഭീകരർ ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച് പോരുന്നത്. ഇതിന് തടയിടുകയാണ് പ്രധാനമായും സർക്കാരിന്റെ ലക്ഷ്യം.
Comments