ബീജിംഗ്: ടിബറ്റൻ സന്യാസിമാരോട് ക്രൂരതയുമായി ചൈനീസ് ഭരണകൂടം. രണ്ട് സന്യാസിമാരെ തടവ് ശിക്ഷ വിധിച്ച് ജയിലിലടച്ചു. തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ചിത്രങ്ങൾ കൈവശം സൂക്ഷിച്ചതിന്റെ പേരിലാണ് ചൈനീസ് ഭരണകൂടം സന്യാസിമാരെ ജയിലിലടച്ചത്.
30 കാരനായ ടെൻസിൻ ദർഗായെ, റിത്‌സെ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഇരുവരും കർദ്‌സെയിലെ ബറോംഗ് മഠത്തിലെ സന്യാസിമാരാണ്. 2020 സെപ്തംബറിലാണ് ഇരുവരെയും ദലൈലാമയുടെ ചിത്രം കൈവശം വെച്ചതിന് ചൈനീസ് പോലീസ് പിടികൂടിയത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സമൂഹങ്ങൾക്കിടയിൽ ഭിന്നത വളർത്താൻ ശ്രമിച്ചുവെന്നായിരുന്നു ഇവർക്ക് മേൽ ചുമത്തിയിരുന്ന കുറ്റം. തുടർന്ന് ഇവരെ ജയിലിലടച്ചു.
ഇവർക്കെതിരായ കേസിൽ ഈ വർഷം മെയ് മുതലായിരുന്നു സെർഷുലിലെ കോടതിയിൽ വിചാരണ ആരംഭിച്ചത്. വിചാരണ വേളയിൽ ഇരുവരെയും കാണാൻ പോലും സർക്കാർ വീട്ടുകാരെ അനുവദിച്ചിരുന്നില്ല. മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ ഇരുവരും കുറ്റക്കാരാണെന്ന് കോടതിയും വിധിയ്‌ക്കുകയായിരുന്നു. ടെൻസിന് മൂന്നര വർഷവും, റിത്‌സെയ്‌ക്ക് മൂന്ന് വർഷുമാണ് ശിക്ഷ വിധിച്ചത്.
Comments