മീററ്റ്: അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച മാതാപിതാക്കൾ അറസ്റ്റിൽ.നിരന്തരമായി ആൺകുട്ടികളോട് സംസാരിക്കുന്നതിൽ പ്രകോപിതരായ മാതാപിതാക്കൾ കുട്ടിയെ കനാലിൽ തള്ളിയിട്ടാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
അഞ്ചാം ക്ലാസ്സുകാരിയെ മൂന്ന് ദിവസം മുൻപ് കാൺമാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തത്. മകൾ നിരവധി ആൺകുട്ടികളോട് സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. സംസാരിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിരുന്നങ്കിലും അനുസരിച്ചില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. ഇതാണ് മാതാപിതാക്കളെ പ്രകോപിതരാക്കിയത്. കുട്ടിയെ കനാലിൽ തള്ളിയിട്ടെന്ന് മാതാപിതാക്കൾ സമ്മതിച്ചു. എന്നാൽ കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
സെപ്റ്റംബർ ഒന്നിന് മകളെ കാണാനില്ലെന്ന് ബബ്ലൂവും ഭാര്യ റൂബിയും പോലീസിൽ പരാതി നൽകിയിരുന്നതായി പോലീസ് സൂപ്രണ്ട് കേശവ് കുമാർ പറഞ്ഞു.പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments