ഹൈദരാബാദ്: പത്തുകോടി രൂപയുടെ തിമിംഗല ഛർദ്ദി പിടികൂടി ഉത്തർപ്രദേശ് പോലീസ്. ലക്‌നൗവിൽ നിന്നും ഉത്തർപ്രദേശ് പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സാണ് 4.12 കിലോയോളം വരുന്ന തിമിംഗല ഛർദ്ദി പിടിച്ചെടുത്തത്.
കേസിൽ തിമിംഗല ഛർദ്ദി കടത്തുന്ന സംഘത്തിലെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സുഗന്ധ ദ്രവ്യ നിർമ്മാണത്തിനാണ് ഇത് ഉപയോഗിക്കുന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി.
#UPSTF
के द्वारा दिनांक 05.09.2022 को अंतरराष्ट्रीय स्तर पर वन्य जीव संरक्षण अधिनियम के अंतर्गत प्रतिबंधित अमबरगेरिस की तस्करी करने वाले गिरोह के 4 सदस्यो को रू0 10 करोड़ की 4.120 कि0ग्रा0 अमबरगेरिस सहित थाना गोमतीनगर विस्तार क्षेत्र, लखनऊ से गिरफ्तार किया गया।@uppolice pic.twitter.com/tarKLQDpBd— UPSTF (@uppstf) September 6, 2022
ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ പ്രകൃതിദത്ത വസ്തുക്കളിലൊന്നാണ് േ്രഗ ആംബർ എന്നറിയപ്പെടുന്ന തിമിംഗല ഛർദ്ദി. ഏറ്റവും വലിയ പല്ലുകളുള്ള സ്‌പെം വെയിലുകളാണ് ഇവ നിർമ്മിക്കുന്നത്. നിരവധി സംഘങ്ങൾ ഇത് കടത്തുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജൂലൈയിൽ 28 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദി കേരളത്തിൽ കണ്ടെത്തിയിരുന്നു.
ഒരു കിലോ തിമിംഗല ഛർദ്ദിയ്‌ക്ക് ഏകദേശം ഒരു കോടി രൂപയാണ് വില. പരമ്പരാഗത മരുന്നുകളിലും സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിലും ഉപയോഗിക്കുന്നതിനാലാണ് ഇതിന് ഉയർന്ന വില.
Comments