ന്യൂഡൽഹി: ലോകഹിതത്തിനായ് പ്രവർത്തിക്കുവാൻ രാജ്യം തയ്യാറെടുത്തു കഴിഞ്ഞു. ആഗോളക്ഷേമത്തിനായ് നടത്തുന്ന അശ്രാന്ത പരിശ്രമത്തിന്റെ അനന്തര ഫലമായി ഭാരതത്തെ ലോകരാജ്യങ്ങൾ വിശ്വഗുരുവായി പ്രഖ്യാപിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ലോകത്തിന് മുഴുവൻ നല്ലത് സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും, വസുധൈവ കുടുംബകത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന ലോകത്തെ ഒരേ ഒരു രാജ്യം ഇന്ത്യ മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
റിപ്പബ്ലിക് ടി വി സംഘടിപ്പിച്ച ഭാരത് ഉച്ചകോടിയിലെ മുഖ്യപ്രഭാഷണത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാരതത്തിലെ ജനങ്ങൾക്കായി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ മൂലം വലിയ പുരോഗതി രാജ്യം കൈവരിക്കുകയാണ്. സർവ്വ മേഖലയിലും വളർച്ച പ്രാപിച്ച് ഭാരതം ലോകത്തിന്റെ നെറുകയിൽ അവരോധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മനിർഭർ ഭാരത്തിലൂടെ രാജ്യം സ്വാശ്രയത്വം കൈവരിക്കുകയാണ്. ഇന്നലെ വരെ ഭാരതത്തിലേക്ക് ഉപകരണങ്ങൾ വാങ്ങിയിരുന്നു. എന്നാൽ പുതിയ ഇന്ത്യയിൽ കയറ്റുമതി ശക്തിയായി നാം മാറിയിരിക്കുന്നു. ഉൽപ്പാദന രംഗത്ത് വൻ കുതിച്ച് ചാട്ടം നടത്തി രാജ്യം മുന്നേറുകയാണ്. ബഹുരാഷ്‌ട്ര കമ്പനികൾ ഇന്ത്യയിൽ വ്യവസായം തുടങ്ങാനായി അഭ്യർത്ഥിച്ച് കാത്തു നിൽക്കുകയാണ്. വികസനത്തിന്റെ സാധ്യതകൾ തുറന്ന് രാജ്യം അഭിവൃദ്ധിപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments