ടെഹ്‌റാൻ: രാജ്യത്തെ ഹിജാബ് നിയമങ്ങൾ അനസരിച്ചില്ലെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണയ്‌ക്കിരയായ യുവതിയ്‌ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി റിപ്പോർട്ട്. ഇറാനിയൻ സ്വദേശിയായ 22 കാരി മഹ്‌സ അമിനിയാണ് മരിച്ചത്. ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരിലാണ് യുവതിയുടെ മരണം.
വസ്ത്രധാരണത്തിന്റെ പേരിലും രാജ്യത്തെ നിർബന്ധിത ഹിജാബ് നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിലും ടെഹ്റാനിലെ റീ എഡ്യുക്കേഷൻ ക്ലാസ് എന്ന തടങ്കൽ കേന്ദ്രത്തിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
കഴിഞ്ഞ സെപ്തംബർ 13 ന് ഇറാനിലെ സഗെസ് സ്വദേശിയായ യുവതി സഹോദരനൊപ്പം ഉല്ലാസയാത്രയ്‌ക്കായാണ് ടെഹ്‌റാനിലെത്തിയത്. യുവതിയുടെ വേഷത്തിൽ പ്രകോപിതരായ മതമൗലികവാദികൾ ആക്രമണം നടത്തുകയായിരുന്നു. യുവതിയെയും സഹോദരനെയും സംഘം ക്രൂരമായി മർദ്ദിച്ചു.
രാജ്യത്തെ നിർബന്ധിത ഹിജാബ് നിയമങ്ങൾ പാലിക്കാത്തതിന് കടുത്ത ശിക്ഷയാണ് ഭരണകൂടത്തിന്റെ അറിവോടെ മതമൗലികവാദികൾ ഏർപ്പെടുത്തുന്നത്. റീ എഡ്യുക്കേഷൻ ക്ലാസ് എന്ന കേന്ദ്രത്തിലെത്തിച്ചാണ് നിയമലംഘനം നടത്തുന്ന സ്ത്രീകളെ ക്രൂരമായി മർദ്ദിക്കുന്നത്.
Comments