ലക്‌നൗ: ഉത്തർപ്രദേശിൽ മൂത്രമാക്കിയ പച്ചക്കറികൾ വിൽപ്പന നടത്തിയ കച്ചവടക്കാരനെതിരെ കേസ് എടുത്ത് പോലീസ്. പർതാപുർ ചൗധരി സ്വദേശി ഷാരിഫ് ഖാനെതിരെയാണ് കേസ് എടുത്തത്. പ്രദേശവാസികൾക്ക് അസുഖങ്ങൾ പരത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് വിവരം.
പ്രേംനഗറിൽ ഹിന്ദുക്കൾ മാത്രം തിങ്ങിപ്പാർക്കുന്ന ജാനകിനഗർ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ പച്ചക്കറി വിറ്റിരുന്നത്. ഇയാളുടെ പിതാവായിരുന്നു മുൻപ് ഇവിടെ പച്ചക്കറി വിറ്റിരുന്നത്. പിതാവിന്റെ മരണശേഷം ഷാരിഫ് ഇവിടെ കച്ചവടം ആരംഭിക്കുകയായിരുന്നു. കുറച്ച് നാൾ മുൻപ് മുതലാണ് ഇയാൾ ഇവിടെ കച്ചവടം ആരംഭിച്ചത്.
ശനിയാഴ്ച വൈകീട്ടോടെയാണ് ഇയാൾ മൂത്രം ആക്കിയ പച്ചക്കറികൾ വിൽപ്പന നടത്തുന്ന കാര്യം പുറത്തറിഞ്ഞത്. കോളനിവാസിയായ ദുർഗേഷ് കുമാർ ഗുപ്തയാണ് സംഭവം ആദ്യം കണ്ടത്. ഉടനെ മറ്റുള്ളവരെ വിളിച്ച് കൂട്ടുകയായിരുന്നു. പച്ചക്കറിയിൽ ഇയാൾ മൂത്രം ഒഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ദുർഗേഷ് മൊബെെൽ ഫോണിൽ പകർത്തിയിരുന്നു. ഇത് കോളനിവാസികളെ കാണിച്ചതോടെ അവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Comments