തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകിയ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടലുകൾ നടത്താനൊരുങ്ങി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ നൽകി ഗവർണറെ പ്രതിസന്ധിയിലാക്കാനാണ് പാർട്ടി തീരുമാനം. കവർ ബില്ലുകൾ ഒപ്പിട്ടില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് തങ്ങൾക്കറിയാമെന്ന ഭീഷണിയും മുഴക്കുന്നുണ്ട്.
വിവാദ ബില്ലുകൾ ഒരു കാരണവശാലും ഒപ്പിടില്ലെന്ന തീരുമാനത്തിൽ ഗവർണർ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാവുകയാണ്. ഗവർണർക്കെതിരെ രാഷ്‌ട്രീയ സമ്മർദ്ദം ചെലുത്തി വായടപ്പിക്കാനാണ് ശ്രമമെങ്കിൽ ശക്തമായി അതിനെ ചെറുക്കുമെന്ന് ബിജെപി പ്രതികരിച്ചിരുന്നു.
ഗവർണറുടെ ആർ എസ് എസ് ബന്ധം തുറന്ന് കാണിച്ച് സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയും സ്വജനപക്ഷപാതവും നടത്തി അധികാരത്തെ ദുർവിനിയോഗം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ പ്രസ്താവന നടത്തിയിരുന്നു. കണ്ണൂർ സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ടും ലോകായുക്ത ബില്ലുകൾ ഒപ്പിടുന്നതിലും ഗവർണർ അതൃപ്തി അറിയിച്ചിരുന്നു. ഗവർണർ ഭരണത്തെ സമ്മർദ്ദത്തിലാക്കുന്നു എന്നാരോപിച്ചാണ് പാർട്ടി രംഗത്തെത്തിയിരിക്കുന്നത്.
Comments