പാലക്കാട്: ചട്ടങ്ങൾ കാറ്റിൽ പറത്തി സിപിഎം നേതാവിന് ലൈഫ് പദ്ധതി പ്രകാരം വീട് അനുവിച്ച് മണ്ണാർക്കാട് നഗരസഭ. സിപിഎം ലോക്കൽ സെക്രട്ടറിയും കൺസ്യൂമർ ഫെഡിൽ സ്റ്റോർ മാനേജറുമായ ജയരാജിന് വേണ്ടിയാണ് നഗരസഭ കൈവിട്ട നീക്കങ്ങൾ നടത്തിയത്.
നഗരസഭയിൽ 500 ലേറെ നിർദ്ധന കുടുംബങ്ങൾ വീടിനായി കാത്തിരിക്കുമ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥനായ പാർട്ടിയിലെ ഉന്നതന് വീട് അനുവദിച്ചത്. ഇതിനെതിരെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളടക്കം രംഗത്തെത്തി കഴിഞ്ഞു.
കൺസ്യൂമർ ഫെഡിൽ കഴിഞ്ഞ 10 വർഷമായി സ്ഥിരം ജീവനക്കാരനാണ് ജയരാജ്. ഭാര്യ രജിത കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റിയിലെ താൽക്കാലിക ജോലിക്കാരിയാണ്.ഇരുവരുടെയും വാർഷികവരുമാനം 3 ലക്ഷത്തിന് മേലെയാണെന്നിരിക്കെയാണ് 5 സെന്റ് ഭൂമിയിൽ 700 സ്‌ക്വയർഫീറ്റിന് മുകളിലായി വീട് നിർമ്മിച്ചത്.
സർക്കാർ -അർദ്ധ -സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിക്കാരോ ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് പെൻഷൻ പറ്റുന്നവർ അംഗങ്ങളുള്ള കുടുംബമോ ലൈഫ് പദ്ധതി വഴി വീട് ലഭിക്കുന്നതിന് അർഹരല്ലെന്നാണ് ചട്ടം. എന്നാൽ ആറ് മാസം മുൻപാണ് ജയരാജന്റെ ഭാര്യയുടെ പേരിൽ പണം അനുവദിച്ചത്.
Comments