ഉഡുപ്പി: ഭീകരപ്രവർത്തനത്തിന് പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ ഉഡുപ്പിയിൽ പ്രതിഷേധിച്ച അക്രമകാരികളെ ഓടിച്ചിട്ട് തല്ലി ഉഡുപ്പി ടൗൺ പോലീസ്. ഓൾഡ് ഡയാന സർക്കിളിന് സമീപം അനുമതിയില്ലാതെ റോഡ് ഉപരോധിച്ചതോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. പിന്നാലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഓടിച്ചിട്ട് തല്ലി. പത്തോളം പ്രവർത്തകരെ സംഭവ സ്ഥലത്തു നിന്നും പോലീസ് അറസ്റ്റ് ചെയ്തു. റോഡ് ഉപരോധത്തിൽ പങ്കെടുത്ത കണ്ടാൽ തിരിച്ചറിയാവുന്നവരെ ഉടൻ പോലീസ് അറസ്റ്റ് ചെയ്യും.
സാദിഖ് അഹമ്മദ് (40), അഫ്രോസ് കെ (39), ഇല്യാസ് സാഹിബ് (46), ഇർഷാദ് (37), ഫിയാസ് അഹമ്മദ് (39), മുഹമ്മദ് അഷ്‌റഫ് (43), എ ഹാറൂൺ റഷീദ്, മുഹമ്മദ് ജുറൈസ് (42), ഇസക് കിദ്വായ് (30) , ഷൗക്കത്ത് അലി (31), മുഹമ്മദ് സാഹിദ് (24) എന്നിവരെയാണ് ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യാഴാഴ്ച നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ചാണ് പിഎഫ്ഐയുടെ നേതൃത്വത്തിൽ ഉപരോധം നടത്തിയത്.
പിഎഫ്ഐ പ്രവർത്തകർ അനുമതിയില്ലാതെ തെരുവിൽ പ്രതിഷേധം നടത്തുകയായിരുന്നുവെന്നും പൗരന്മാർക്ക് അസൗകര്യമുണ്ടാക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഉഡുപ്പി ഇൻസ്പെക്ടർ പ്രമോദ് കുമാർ പറഞ്ഞു. അറസ്റ്റ് ചെയ്ത അക്രമകാരികൾക്കെതിരെ ഐപിസി 143, 147, 149, 290 എന്നിവ പ്രകാരം ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Comments