ന്യൂഡൽഹി: മതതീവ്രവാദസംഘടന പോപ്പുലർ ഫ്രണ്ടിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ.പണ്ട് പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടി മാറ്റിയപ്പോൾ അവരുടെ ആശയം കണ്ടതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2010 ലെ സംഭവം നടന്നപ്പോൾ അന്ന് അവർക്കെതിരെ ആരും നടപടിയെടുത്തില്ല. എൻഐഎ ഇന്ന് അവരുടെ അധികാരപരിധിയിൽ നിന്നുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പോപ്പുലർ ഫ്രണ്ടിന് പിന്നിലെ പ്രധാന ആളുകളെയും ക്രിമിനൽ മനസ്സുള്ളവരെയും അറസ്റ്റ് ചെയ്യണമെന്നും സംഘടനയെ നിരോധിക്കണമെന്നും ആഗ്രഹിക്കുന്നതായി ടിജെ ജോസഫ് മാഷ് പറഞ്ഞു.പോപ്പുലർ ഫ്രണ്ട് എന്ന ഭീകര സംഘടനയെ രാജ്യത്ത് നിന്ന് ഇല്ലാതാക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പോപ്പുലർ ഫ്രണ്ടിന്റെ പരിപാടികളും പ്രവർത്തനങ്ങളും വിവിധ ഭീകര പ്രവർത്തനങ്ങളിലെ പങ്കാളിത്തവും സൂചിപ്പിക്കുന്നത് അവർ ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷങ്ങളായി നിരവധി ആക്രമണങ്ങളിൽ അവർ ഉൾപ്പെട്ടിട്ടുണ്ട്, ദേശീയ സുരക്ഷയുടെ താൽപര്യം കണക്കിലെടുത്ത്, ഈ ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ ഇല്ലാതാക്കേണ്ടത് പ്രധാനമാണ്. അത്തരം സംഘടനകൾ നമ്മുടെ രാജ്യത്തിന് അപകടമാണ്, അവ പൂർണ്ണമായും നശിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ കർശനമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹർത്താലിന്റെ മറവിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. വിവിധ അക്രമങ്ങളിൽ പ്രതികളായി 170 പേർ അറസ്റ്റിലായി. 368 പേരെ കരുതൽ തടങ്കലിലാക്കിയാതായി പോലീസ് വ്യക്തമാക്കി.മലപ്പുറം ജില്ലയിൽ മാത്രം 128 പേർ കരുതൽ തടങ്കലിലായി.15 കേസുകളിലായി 56 പേർ അറസ്റ്റിലായിട്ടുണ്ട്.
Comments