ജമ്മുകശ്മീർ: കഴിഞ്ഞ ദിവസം നടന്ന കുൽഗാം ഏറ്റുമുട്ടലിന് മുൻപ് സൈന്യം ഭീകരനെ വീഡിയോ കോൾ വിളിച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. നിരോധിത ഭീകര സംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദ് അംഗമായ മുഹമ്മദ് ഷാഫി ഗനായിയോടാണ്് ഇന്ത്യൻ സൈന്യം കീഴടങ്ങാൻ ആവശ്യപ്പെട്ടത്.
എന്നാൽ ഭീകരൻ കീഴടങ്ങാൻ വിസമ്മതിക്കുകയായിരുന്നു. ആക്രമണത്തിന് മുതിരരുതെന്നും ക്രമസമാധാമനം തകർക്കരുതെന്നും വീഡിയോയിൽ സൈനികർ പറഞ്ഞു. എന്നാൽ പിൻമാറാൻ തയ്യാറായില്ല. നിങ്ങൾ മൂന്ന് തവണ വെടിയുതിർക്കും, അതിനാൽ ഞാൻ മരണത്തോടടുത്താണെന്നുമാണ് ഭീകരൻ മറുപടി നൽകിയത്. ഇതിന് പിന്നാലെയാണ് കുൽഗാമിലെ ബത്പോറയിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടത്.
ജെയ്ഷെ-ഇ-മുഹമ്മദ് ഭീകരരായ മുഹമ്മദ് ഷാഫി ഗനായ്, മുഹമ്മദ് ആസിഫ് വാനി എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടയിലാണ് ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും സിആർപിഎഫും സൈന്യവും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ഒളിവിലിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും രണ്ട് എകെ സീരീസ് റൈഫിളുകളും ഗ്രനേഡുകളും കണ്ടെടുത്തിരുന്നു.
Comments