ഭോപ്പാൽ: പതിനാറ് ദിവസം പ്രായമായ ഇരട്ട കുഞ്ഞുങ്ങളെ അമ്മ കഴുത്തു ഞെരിച്ച് കൊന്നു.ഭർത്താവിന്റെ മാതാപിതാക്കളുടെ വഴക്ക് സഹിക്കാൻ കഴിയാതെയാണ് യുവതി കുഞ്ഞുങ്ങളെ കൊന്നത്.ഭോപ്പാലിലാണ് ഞെട്ടിക്കുന്ന സംഭവം.
എങ്ങനെ ഇരട്ട കുട്ടികളെ വളർത്തുമെന്ന, ഭർത്താവിന്റെ മാതാപിതാക്കളുടെ വഴക്ക് സഹിക്കാനാവാതെയാണ് കൊലപാതകം നടത്തിയതെന്ന് യുവതി വെളിപ്പെടുത്തി.കുഞ്ഞുങ്ങളെ കൊന്ന് ഉപേക്ഷിച്ച ശേഷം കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി പോലീസിൽ പരാതി നൽകി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവതി കള്ളം പറയുന്നതാണെന്ന് മനസിലായി.
തുടർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആൾത്താമസം ഇല്ലാത്തിടത്ത് ഉപേക്ഷിച്ചെന്ന് യുവതി ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തി. യുവതിയ്‌ക്ക് മൂന്നു വയസ്സായൊരു മകളുമുണ്ട്. മദ്യപാനിയായ ഭർത്താവിന് ജോലിയില്ല. അങ്ങനെയുള്ളപ്പോൾ എങ്ങനെ കുഞ്ഞുങ്ങളെ വളർത്തുമെന്ന് ചോദിച്ച് ഭർത്താവിന്റെ മാതാപിതാക്കൾ വഴക്കിടുമായിരുന്നെന്നും ഇത് സഹിക്കാൻ വയ്യാതെയാണ് കൃത്യം നടത്തിയതെന്നുമാണ് സ്വപ്ന പോലീസിനോട് പറഞ്ഞത്.
Comments