ആലുവ : നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് അടച്ചുപൂട്ടി. ആലുവ പെരിയാർ വാലി ക്യാമ്പസിലെ ഓഫീസാണ് അടച്ചത്. പറവൂർ തഹസിൽദാരുടെ നേതൃത്വത്തിലായിരുന്നു നടപടി.
രാത്രി 9 മണിയോടെയാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. എൻഐഎ, പോലീസ് സംഘങ്ങൾ സംയുക്തമായാണ് ഓഫീസുകൾ സീൽ ചെയ്യുന്നത്. നാളെ പിഎഫ്‌ഐയുടെ കൂടുതൽ ഓഫീസുകൾ സീൽ ചെയ്യും. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തിലാണ് എല്ലാ ഓഫീസുകളും പൂട്ടാൻ നിർദ്ദേശം നൽകിയത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുന്നതിന് വേണ്ടി നോട്ടിഫൈ ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്.
നിരോധിത സംഘടനയ്‌ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന മാർഗ്ഗങ്ങൾ തടയുന്നതിനും നടപടിയെടുക്കും. ജില്ലാ പോലീസ് മേധാവിമാർക്കാണ് ഇതിനുള്ള അധികാരം നൽകിയിരിക്കുന്നത്.
Comments