ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അള്ളാഹുവിന്റെ ശത്രുവെന്ന് വിശേഷിപ്പിച്ച് ഇസ്ലാമിക് സ്റ്റേറ്റ് മാസിക. ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ്-സിറിയയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ‘വോയ്‌സ് ഓഫ് ഖുറാസാൻ’ മാസികയുടെ പുതിയ പതിപ്പിലാണ് യോഗിയെക്കുറിച്ച് ഇത്തരമൊരു പരാമർശമുള്ളത്. സംസ്ഥാനത്തെ മുസ്ലീങ്ങളെ യോഗി സർക്കാർ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതായും മാസികയിൽ ആരോപണമുണ്ട്.
അടുത്തിടെ ലുലു മാളിൽ പരസ്യമായി നമാസ് നടത്തിയവരെ യോഗിയുടെ നിർദ്ദേശത്തെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് യോഗിയെ മാസികയുടെ ലേഖനത്തിൽ അള്ളാഹുവിന്റെ ശത്രുവെന്ന് വിശേഷിപ്പിച്ചത്. ‘പശുക്കളെ ആരാധിക്കുന്നവരുടെ നാട്ടിൽ മുസ്ലീങ്ങൾക്കായി ഭരണഘടന ബാക്കി വെച്ചതെന്ത്’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഷോപ്പിംഗ് മാളിൽ നമാസ് നടത്തിയതിന് യോഗിയുടെ ഭീകരത നിറഞ്ഞ ഭരണകൂടവും പോലീസും ചേർന്ന് ആക്രമിച്ചെന്നാണ് ലേഖനത്തിലെ പരാമർശം. യോഗിയെ ഈജിപ്തിലെ ഫറവോയായിരുന്ന ഫിറോനുമായും മാസികയിൽ താരതമ്യം ചെയ്യുന്നു.
യോഗി പിന്തുടരുന്നത് ഈജിപ്തിലെ ധിക്കാരിയായിരുന്ന ഫിറോനിന്റെ പാതയാണ്. അതുകൊണ്ടാണ് യോഗി അള്ളാഹുവിന്റെ ശത്രുവാകുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുകയും, പീഡിപ്പിക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു ഫിറോൻ. മൂസാ നബി ഫിറോണിനെ നേർവഴിയ്‌ക്ക് നയിക്കാൻ ശ്രമിച്ചെങ്കിലും ധിക്കരിക്കുകയായിരുന്നുവെന്നു മാസികയിൽ പരാമർശമുണ്ട്.
ഇതിന് പുറമേ ഇന്ത്യയ്‌ക്കെതിരെ ഒന്നിക്കാനും മുസ്ലീങ്ങളോട് ഇസ്ലാമിക് സ്റ്റ്റ്റ് ആഹ്വാനം ചെയ്യുന്നത്. ശരിയായ നിയമമുള്ള രാജ്യത്തല്ല ഇന്ത്യയിലെ മുസ്ലീങ്ങൾ ഉള്ളത്. ബാബറി മസ്ജിദ്, പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റർ എന്നിവ ഇതിന് ഉദാഹരണമാണെന്നും മാസികയിൽ വിവരിക്കുന്നുണ്ട്.
Comments