ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരവേട്ട നടത്തി സുരക്ഷാ സേന. മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. ഷോപിയാനിലെ ദ്രാച്ചിലാണ് സംഭവം.
ഹനാൻ ബിൻ യാക്കൂബ്, ജംഷെഡ് ഉൾപ്പെടെയുള്ള ഭീകരരാണ് മരിച്ചത്. പുൽവാമയിൽ എസ്പിഒ ആയിരുന്ന ജാവേദ് ദാറിന്റെയും പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിയുടെയും കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് ഇവരെന്ന് കശ്മീർ എഡിജിപി വിജയ് കുമാർ അറിയിച്ചു. പോലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
മൂലുവിൽ നടന്ന എൻകൗണ്ടറിൽ ഒരു ഭീകരനെയും വധിച്ചു. ലഷ്കർ ഇ ത്വായ്ബ ഭീകരനാണ് മരിച്ചത്. പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. അതിനിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇയാളെ വധിച്ചത്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.
Comments