ഗർഭിണിയാണെന്നറിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പ്രസവം; ആൺകുഞ്ഞിന് ജന്മം നൽകി യുവതി; സംഭവിച്ചതിങ്ങനെ..
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഗർഭിണിയാണെന്നറിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പ്രസവം; ആൺകുഞ്ഞിന് ജന്മം നൽകി യുവതി; സംഭവിച്ചതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 09:35 pm IST
Facebook
Twitter
WhatsAppTelegram

അവിശ്വസനീയമായ പല പ്രസവ കഥകളും നാം കേട്ടിരിക്കാം. പ്രസവിച്ചതിന് പിന്നാലെ മരിച്ചുവെന്ന് കരുതിയ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നതുൾപ്പെടെ നിരവധി സംഭവങ്ങൾ. ഇപ്പോഴിതാ 23 വയസ് മാത്രം പ്രായമുള്ള ഒരു യുവതിയുടെ പ്രസവമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

പെയ്ടൺ സ്റ്റോവർ എന്ന 23-കാരിയാണ് വൈറലായ അമ്മ. യുഎസിലെ ഒമാഹയിലുള്ള അദ്ധ്യാപികയാണിവർ. ഗർഭിണിയാണെന്നറിഞ്ഞ് വെറും 48 മണിക്കൂറിനുള്ളിൽ കുഞ്ഞിന് ജന്മം നൽകേണ്ടി വന്നുവെന്നതാണ് സ്റ്റോവറിന്റെ പ്രസവം ഒരു അത്ഭുതമായി മാറാൻ കാരണം. ക്ഷീണവും തളർച്ചയും തോന്നി ഡോക്ടറെ സമീപിച്ചതിന് പിന്നാലെയാണ് ഗർഭിണിയാണെന്ന വിവരമറിഞ്ഞതും തൊട്ടുപിന്നാലെ പ്രസവിക്കേണ്ടി വന്നതെന്നുമെന്ന് സ്റ്റോവർ പറയുന്നു.

തനിക്ക് നാളുകളായി അനുഭവപ്പെട്ടിരുന്ന ക്ഷീണത്തിന് കാരണം ഗർഭാവസ്ഥയായിരുന്നുവെന്ന് യുവതി അറിഞ്ഞില്ല. തൊഴിൽപരമായ പല സമ്മർദ്ദങ്ങളും നേരിട്ടിരുന്നതാണ് ക്ഷീണം തോന്നാൻ കാരണമെന്നായിരുന്നു യുവതി കരുതിയിരുന്നത്. ക്ഷീണത്തിന് മരുന്ന് വാങ്ങാൻ വന്നതോടെ ഗർഭിണിയാണെന്ന വിവരം ഡോക്ടർ അറിയിക്കുകയായിരുന്നു. എന്നാൽ ഇത് വിശ്വസിക്കാൻ കഴിയാതിരുന്ന യുവതി മറ്റ് ടെസ്റ്റുകൾ നടത്തണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. അൽട്രാസൗണ്ട് സ്‌കാനിംഗ് നടത്തിയതോടെ യുവതി ഗർഭിണിയാണെന്ന് തന്നെ ഡോക്ടർ ആവർത്തിച്ചു. ഒപ്പം യുവതിയെ ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യവും ഡോക്ടർ അവരെ അറിയിച്ചു.

യുവതിയുടെ വൃക്കകളുടെയും കരളിന്റെയും പ്രവർത്തനത്തിൽ തകരാറുണ്ടെന്നായിരുന്നു കണ്ടെത്തൽ. പ്ലീക്ലാംപ്‌സിയ എന്ന അസുഖമാണ് യുവതിക്കുണ്ടായത്. ഗർഭധാരണം മൂലം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തിൽ തകരാർ സംഭവിക്കുന്നതാണ് പ്ലീക്ലാംപ്‌സിയ എന്ന രോഗാവസ്ഥ. ഈ രോഗം പിടിപെട്ടാൽ വയറ്റിലുള്ള കുഞ്ഞിന് ഗർഭാശയത്തിൽ അതിജീവിക്കാൻ കഴിയില്ല. മാത്രവുമല്ല, കുഞ്ഞ് വയറ്റിൽ തന്നെ തുടരുന്നത് അമ്മയുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യും.

ഈ സാഹചര്യത്തിൽ അടിയന്തിരമായി സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. പ്രസവം നടക്കേണ്ടതിന് പത്ത് ആഴ്ചകൾ മുമ്പ് തന്നെ കുഞ്ഞിനെ പുറത്തെടുക്കേണ്ടി വന്നു. ഇതോടെ നാല് പൗണ്ട് (1.81 കിലോ ഗ്രാം) തൂക്കം മാത്രമുള്ള ആൺകുഞ്ഞിനെ യുവതിയുടെ വയറ്റിൽ നിന്നും സിസേറിയനിലൂടെ പുറത്തെടുത്തു.

ഭാവിയിൽ തനിക്ക് കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും ഇത്രപെട്ടെന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ അത് സംഭവിക്കുമെന്ന് കരുതിയില്ലെന്നാണ് യുവതിയും പങ്കാളിയും പ്രതികരിച്ചത്. നിലവിൽ മെതോഡിസ്റ്റ് വിമൺ ഹോസ്പിറ്റലിൽ അമ്മയും കുഞ്ഞും സുരക്ഷിതരാണ്.

Tags: birthUSPREGNANCY
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies