മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും കുടുംബാംഗങ്ങളുടേയും പേരിൽ അനധികൃത സ്വത്തുക്കളെന്ന് പരാതി. വിഷയത്തിൽ സിബിഐ- ഇഡി അന്വേഷണം ആവശ്യപ്പെട്ട് ബോംബേ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. മുംബൈ സ്വദേശിയായ ഗൗരി ഭിദേയും പിതാവ് അഭയുമാണ് ഹർജിക്കാർ.
ഉദ്ധവ് താക്കറെ, ഭാര്യ രശ്മി താക്കറെ, മക്കളായ തേജസ് താക്കറെ, ആദിത്യ താക്കറെ എന്നിവരുടെ പേരിൽ കണക്കിൽ കവിഞ്ഞ സ്വത്തുക്കളുണ്ട് എന്നാണ് പരാതി. സ്വന്തമായി ജോലിയോ വ്യവസായമോ വരുമാന മാർഗ്ഗമോ ഇല്ലാത്ത താക്കറെ കുടുംബാംഗങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ളതായും ഇവയുടെ സ്രോതസ്സ് വെളിപ്പെടുത്തണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അന്ധേരി ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഇത്തരമൊരു ആരോപണം ഉയർന്നത് ഉദ്ധവ് കുടുംബത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആരോപണത്തിൽ ഉദ്ധവ് താക്കറെ പ്രതികരിച്ചിട്ടില്ല. ആരോപണം വസ്തുതാവിരുദ്ധവും രാഷ്‌ട്രീയ പ്രേരിതവുമാണ് എന്നാണ് ഉദ്ധവ് പക്ഷ നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം. ആരോപണത്തിന് പിന്നിൽ ബിജെപി- ഏകനാഥ് ഷിൻഡെ- രാജ് താക്കറെ വിഭാഗങ്ങളാണ് എന്നും ഇവർ ആരോപിക്കുന്നു.
Comments