ലക്‌നൗ: ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ശിവലിംഗത്തിൽ മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ. സരൂർപൂർ സ്വദേശി മുഹമ്മദ് ഷൊയ്ബ് ആണ് അറസ്റ്റിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ചയായിരുന്നു ഇയാൾ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ശിവലിംഗത്തിൽ മൂത്രമൊഴിച്ചത് എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. രാവിലെ പൂജയ്‌ക്കായെത്തിയ പൂജാരിമാരാണ് സംഭവം ആദ്യം അറിഞ്ഞത്. പൂജാരിമാർ ക്ഷേത്രത്തിൽ എത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടു. അകത്തെത്തിയപ്പോൾ ശിവലിംഗത്തിൽ നിന്നും ദുർഗന്ധവും ഉയരുന്നുണ്ടായിരുന്നു. ഇതേ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടനെ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. ലഹരിക്കടിമയാണ് ഷൊയ്ബ് എന്നാണ് പോലീസ് പറയുന്നത്. സംഭവ സമയം ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 200 വർഷം പഴക്കമുള്ള ക്ഷേത്രമാണ് സരൂർപൂരിലേത്.
Comments