ലക്‌നൗ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഉന്നാവിലാണ് സംഭവം. ശുക്ല ഗഞ്ചിലെ മദ്രസയിലുള്ള മൗലവിയായ അബ്ദുൾ റഹീമാണ് അറസ്റ്റിലായത്. അഞ്ച് വയസുകാരിയെ മദ്രസയ്‌ക്കകത്ത് വെച്ച് പീഡിപ്പിക്കാനാണ് ഇയാൾ ശ്രമിച്ചത്.
ബീഹാർ സ്വദേശിയായ അബ്ദുൾ റഹീം, ഗംഗ ഘട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ജാമിയ റഹ്മത്ത് മദ്രസയിലെ അദ്ധ്യാപകനാണ്. ഇവിടെ പഠിക്കാൻ എത്തുന്ന അഞ്ച് വയസുകരിയെ കുളം കാണിച്ചുതരാമെന്ന് പറഞ്ഞ് ഇയാൾ കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമുണ്ടായി. വീട്ടിലെത്തിയ കുട്ടി ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൗലവിയെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. അഞ്ച് വയസുകാരിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. വിശദമായ അന്വേഷണത്തിന് ശേഷം നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു.
Comments