ശ്രീനഗർ: ജമ്മുകശ്മീർ അതിർത്തിയിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. കുപ്വാര ജില്ലയിലെ സോദ്പുര മേഖലയിൽ വെച്ചാണ് ഭീകരനെ വധിച്ചത്. ഭീകരന്റെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും രേഖകളും കണ്ടെടുത്തതായി കശ്മീർ പോലീസ് അറിയിച്ചു. അത്യാധുനിക ആയുധങ്ങളാണ് കണ്ടെടുത്തത്. മേഖലയിൽ കൂടുതൽ ഭീകരർ ഉള്ളതായും സംശയമുണ്ട്.
കഴിഞ്ഞ ദിവസം റംബാൻ ജില്ലയിലെ ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകർത്തിരുന്നു. ഇതിന് പിന്നാലെയാണിത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തഹസിൽഖാരി വനമേഖലയിൽ തിരച്ചിൽ നടത്തിയത്. പോലീസും സൈന്യവും സംയുക്തമായാണ് ഭീകരരുടെ ഒളിത്താവളം തകർത്തത്.
അടുത്തിടെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ നിരോധിത ഭീരകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. അബ്രദു ഹുറഫിനെയാണ് സേന വധിച്ചത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഭീകരർ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ സേനാംഗത്തിനും പ്രദേശവാസികൾക്കും പരിക്കേറ്റിരുന്നു.
Comments