മൊഗാദിഷു : സൊമാലിയയിൽ നടന്ന ഇരട്ട ചാവേർ ആക്രമണത്തിൽ നൂറ് പേർ കൊല്ലപ്പെട്ടു. മുന്നൂറോളം പേർക്ക് പരിക്കേറ്റു. പ്രസിഡന്റ് ഹസ്സൻ ഷെയ്ഖ് മുഹമ്മദാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ തലസ്ഥാനമായ മൊഗാദിഷുവിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് നേരെയാണ് ചാവേർ ആക്രമണം നടന്നത്.
രാജ്യതലസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിന് നേരെയാണ് ആദ്യ ആക്രമണം നടന്നത്. സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ മന്ത്രാലയം സ്ഥിതി ചെയ്യുന്ന സോബിയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്കിടെ രണ്ടാമത്തെ ആക്രമണവും നടന്നു.
തിരക്കേറിയ ഹോട്ടലിന് മുൻപിലാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. ആദ്യ സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ വന്ന ജീനക്കാർക്ക് ഉൾപ്പെടെ രണ്ടാം സ്‌ഫോടനത്തിൽ പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. രണ്ട് ആക്രമണങ്ങളിലുമായി നൂറോളം പേർ കൊല്ലപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഇതിന് പിന്നിൽ അൽ ഷബാബ് ഭീകരരാണെന്നാണ് ആരോപണം.
Comments