ഇടുക്കി: കിഴുകാനത്ത് വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വൈൽഡ് ലൈഫ് വാർഡന് സസ്‌പെൻഷൻ. വൈൽഡ് ലൈഫ് വാർഡൻ ബി രാഹുലിലെയാണ് സ്ഥലം മാറ്റിയത്. കാട്ടിറച്ചി കൈവശം വെച്ചെന്ന് പേരിലാണ് കണ്ണംപടി സ്വദേശിയായ സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയത്. സംഭവത്തിൽ ഏഴ് പേരെ സസ്‌പെൻഡ് ചെയ്തു.
ഫോറസ്റ്റർ അനിൽകുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വനം വിജിലൻസ് വിഭാഗം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരുകയാണെന്നും റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ നടപടികളുണ്ടാവുമെന്നും വനം വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സരുണിനെതിരെ കള്ളക്കേസാണ് എടുത്തതെന്ന് ഇടുക്കി റേഞ്ച് ഓഫീസർ മുജീബ് റഹ്മാൻ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.
യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചതിന് ദൃക്‌സാക്ഷികളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments