പാലക്കാട്: കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിച്ച തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. ചെറുപ്പത്തിൽ തന്നെ കള്ളത്തരങ്ങൾ ചെയ്യാനും അതുവഴി പാർട്ടിയെ വളർത്താനും പരിശീലനം ലഭിച്ചിട്ടുള്ള ആളാണ് ആര്യാ രാജേന്ദ്രൻ എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രശാന്ത് ശിവന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിലെ ആയിരക്കണക്കിന് വരുന്ന യുവതി – യുവാക്കൾ പി എസ് സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ കയറി ഒരു നിയമനത്തിനു വേണ്ടി കാത്ത് കാത്തിരിക്കുന്ന തൊഴിൽ വറുതിയിൽ ആണ് ഈ കേരളം ഇന്ന്. ആ കേരളത്തിലെ യുവതി – യുവാക്കളെ മുഴുവൻ വഞ്ചിച്ചു കൊണ്ട് പിൻവാതിലിലൂടെ സിപിഎമ്മിന്റെ ബന്ധുക്കളെയും പാർട്ടി ഗുണ്ടകളെയും സർക്കാർ സർവ്വീസിനകത്തേക്ക് തിരുകി കയറ്റാനുള്ള സിപിഎമ്മിന്റെ ശ്രമം പ്രതിഷേധാർഹമാണ്. തിരുവനന്തപുരം മേയർ ആയാലും സിപിഎം ജില്ലാ സെക്രട്ടറി ആയാലും അവരുടെ മണ്ടത്തരവും വിവരമില്ലായ്മയും കാരണം ആണ് ഈ വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നത് എങ്കിൽ എത്ര പതിറ്റാണ്ടുകൾ ആയി, എത്രയോ ആയിരം തസ്തികകളിൽ എത്രയോ ആയിരം സഖാക്കൾ കേരളത്തിൽ ഇപ്പോൾ സർക്കാർ ജോലിയിൽ കയറിയിട്ടുണ്ടാവും?
പിഎസ്‌സി എന്നത് പിണറായി സർവീസ് കമ്മിഷൻ ആണോ എന്ന ചോദ്യം ചോദിക്കേണ്ടത് മറ്റാരും അല്ല. കിറ്റ് വാങ്ങി പിണറായിക്ക് വോട്ട് ചെയ്ത പൊതുജനം ആണ്. കാരണം നിങ്ങളുടെ മക്കളുടെ അർഹതപ്പെട്ട ഉദ്യോഗങ്ങൾ ആണ് സിപിഎം എന്ന പാർട്ടി അവരുടെ പാർട്ടി നേതാക്കളുടെ ഭാര്യമാർ, പാർട്ടി ഗുണ്ടകൾ, പാർട്ടി സഖാക്കൾ, ഇഷ്ടക്കാർ എന്നിവർക്ക് പിൻവാതിൽ വഴി നൽകി പോരുന്നത്.
ചെറു പ്രായത്തിൽ തന്നെ ഇത്തരം കള്ളത്തരങ്ങൾ ചെയ്യാനും അത് വഴി പാർട്ടിയെ വളർത്താനും ട്രെയിനിംഗ് കിട്ടിയിട്ടുള്ള ആളാണ് തിരുവനന്തപുരം മേയർ എങ്കിൽ വിളഞ്ഞു മൂത്ത സിപിഎം നേതാക്കൾ ഈ സോഷ്യൽ മീഡിയ ഒക്കെ വരുന്നതിന് മുന്നേ ഈ നാട്ടിൽ ഭരണത്തിന്റെ മറവിൽ എന്തൊക്കെ ചെയ്തിട്ടുണ്ടാവും ?
Comments