ഹൈദരാബാദ് : കാമുകിയ്‌ക്കൊപ്പം കറങ്ങിനടന്ന പോലീസുകാരനെ ഭാര്യ കൈയ്യോടെ പിടികൂടി. ഹൈദരാബാദ് സൗത്ത് സോണിലെ സിറ്റി പോലീസ് കൺട്രോൾ റൂമിലെ ഇൻസ്‌പെക്ടറായ രാജുവിനെയാണ് കാമുകിക്കൊപ്പം കറങ്ങി നടക്കുന്നതിനിടെ ഭാര്യ പിടികൂടിയത്. ഇതോടെ ഭാര്യയെ സഹായിച്ച പോലീസുകാരെ ഇയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സ്റ്റേഷനിലെ കോൺസ്റ്റബിൾമാരെയാണ് ഇയാൾ അതിക്രൂമായി മർദ്ദിച്ചത്. പിന്നാലെ പോലീസ് ഇൻസ്‌പെക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇൻസ്‌പെക്ടർ രാജുവിന്റെ ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തിയ കോൺസ്റ്റബിൾമാരായ രാമകൃഷ്ണനും നാഗാർജുന നായിഡുവിനുമാണ് മർദ്ദനമേറ്റത്. ഭർത്താവിന് അവിഹിതം ഉണ്ടായിരുന്നുവെന്നാണ് രാജുവിന്റെ ഭാര്യ പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസുകാരനെ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം പിടികൂടുകയായിരുന്നു. സാഗർ കോംപ്ലക്‌സിൽ വെച്ചാണ് ഇരുവരെയും പിടികൂടിയത്. തുടർന്ന് ചോദ്യം ചെയ്തതോടെയാണ് ഇയാൾ പ്രകോപിതനായി മറ്റ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത്.
പരസ്യമായി അസഭ്യവർഷം നടത്തിയ രാജു ഒരു ഉദ്യോഗസ്ഥന്റെ മൂക്കിടിച്ച് പരത്തി. അക്രമാസക്തനായ ഇയാളെ മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പിടികൂടിയത്. ഇൻസ്‌പെക്ടർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. പോലീസ് സ്‌റ്റേഷനിൽ കൊണ്ടുപോയെങ്കിലും ഇയാൾ സഹകരിച്ചില്ലെന്നാണ് വിവരം.
Comments