ലക്നൗ : ഹൈന്ദവർ തിങ്ങി പാർക്കുന്ന സ്ഥലത്ത് യാത്രാ മാർഗ്ഗങ്ങൾ തടസ്സപ്പെടുത്തി ആൾക്കാരെയും കൂട്ടി റോഡിൽ നിസ്ക്കാരം നടത്തിയ ഇമാമിനും , കൂട്ടാളികൾക്കുമെതിരെ കേസ് .
ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലാണ് സംഭവം . മുസ്ലീം ആൾക്കൂട്ടം റോഡിൽ നിസ്കരിച്ചതിന്റെ വീഡിയോ വൈറലായതോടെ ഹിന്ദു സംഘടനകൾ പോലീസിൽ പരാതി നൽകി. ഇമാം മുഹമ്മദ് നസീർ ഹുസൈനും അജ്ഞാതരായ വിശ്വാസികൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പലരെയും പോലീസ് തിരിച്ചറിയുന്നുണ്ട്.
ഹിന്ദു സംഘടനാ പ്രവർത്തകൻ വികാസ് തിവാരിയും പോലീസിൽ പരാതി നൽകി. ദീപക് വിഹാർ എന്ന ഈ പ്രദേശത്ത് 50 മീറ്റർ ചുറ്റളവിൽ ഖ്വാജ ഗരീബ് നവാസ് എന്ന പേരിൽ മുസ്ലീം പള്ളിയുണ്ട്. എന്നാൽ അവിടെ നിസ്ക്കാരം നടത്താതെയാണ് റോഡിൽ പ്രാർത്ഥനകൾ നടത്തിയത് .
ബിഹാറിലെ കതിഹാർ സ്വദേശിയായ ഇമാം മുഹമ്മദ് നസീർ ഹുസൈൻ ഈ പള്ളിയിലാണ് താമസിക്കുന്നത്. മുഹമ്മദ് ഫസലുൽ റഹ്മാൻ എന്നാണ് നസീറിന്റെ പിതാവിന്റെ പേര്. അദ്ദേഹം വഴി ഏകദേശം 25 മുതൽ 30 വരെ ആളുകളെ കൂട്ടി തെരുവിൽ പ്രാർത്ഥനകൾ നടത്തുകയായിരുന്നു. പ്രദേശത്ത് ഏർപ്പെടുത്തിയ 144-ാം വകുപ്പിന്റെ ലംഘനമായാണ് ഇമാമിന്റെ നടപടി പോലീസ് കണക്കാക്കുന്നത്.
Comments