ലക്‌നൗ : കോളേജ് ക്യാമ്പസിൽ അനധികൃതമായി മദ്രസ നിർമ്മിക്കാൻ ശ്രമിച്ചതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. വാരാണസിയിലെ ഉദയ് പ്രതാപ് കോളേജിലാണ് സംഭവം. കോളേജ് അധികൃതരുടെ അനുനാദമില്ലാതെ ക്യാമ്പസിനുള്ളിൽ മദ്രസ നിർമ്മിക്കാനാണ് ശ്രമം നടന്നത്. ഇതിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ശിവപൂർ പോലീസ് സ്ഥലത്തെത്തി വിദ്യാർത്ഥികളെ പ്രതിഷേധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ പ്രബാൽ പ്രതാപ് സിംഗ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
മസർ നിന്നിരുന്ന സ്ഥലത്താണ് മദ്രസ നിർമ്മിക്കാനൊരുങ്ങിയത് എന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. രാത്രികാലങ്ങളിൽ ട്രാക്ടറിൽ സാധനങ്ങൾ എത്തിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഇതിനെ എതിർത്തതോടെ അവർ തങ്ങളെ ആക്രമിച്ചുവെന്നും വിദ്യാർത്ഥികൾ പറയുന്നു. കോളേജ് അധികൃതരും നിർമ്മാണം തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കോളേജ് ക്യാമ്പസിൽ മതസൗഹാർദ്ദം തകർക്കാനാണ് മദ്രസ നിർമ്മിക്കുന്നത് എന്നാരോപിച്ച് വിദ്യാർത്ഥികൾ പോലീസിന് പരാതി നൽകി. അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും മദ്രസ നിർമ്മാണത്തിനെത്തുന്ന ജീവനക്കാരെ ക്യാമ്പസിനുള്ളിൽ പ്രവേശിപ്പിക്കരുതെന്നും വിദ്യാർത്ഥികൾ പോലീസിനോടും നഗരസഭയോടും ആവശ്യപ്പെട്ടു.
Comments