തിരുവനന്തപുരം: യാത്രയ്‌ക്ക് സമൂഹമാദ്ധ്യമത്തിലെ സുഹൃത്തുക്കളോട് പണവും സഹായവും അഭ്യർത്ഥിച്ച ബിന്ദു അമ്മിണിയോട് പണിയെടുത്ത് ജീവിക്കാൻ ഉപദേശിച്ച് സോഷ്യൽ മീഡിയ. ഒരു നീണ്ട യാത്ര ആഗ്രഹിക്കുന്നു, താമസം, യാത്രാക്കൂലി നൽകാൻ തയ്യാറുള്ളവർ ഇൻബോക്സിൽ വരൂ എന്നായിരുന്നു ബിന്ദു അമ്മിണിയുടെ പോസ്റ്റ്. ഇതിന്റെ കമന്റുകളിലാണ് പണിയെടുത്ത് ജീവിക്കാൻ ആളുകൾ ഉപദേശിച്ചത്.
ഓരോരുത്തരെയും വിളിച്ച് പറയാൻ സമയം ഇല്ലെന്നും അതുകൊണ്ടാണ് പോസ്റ്റ് ഷെയർ ചെയ്യുന്നതെന്നും അവർ വിശദീകരിക്കുന്നു. എന്നാൽ ശബരിമലയിൽ കയറാൻ സഖാക്കളുടെ കയ്യിൽ നിന്നും കിട്ടിയ പണം തീർന്നോ എന്നും എന്നാണ് കമന്റുകളിൽ ചോദ്യം ഉയരുന്നത്.
ഇന്ത്യയിലെ വനവാസി കോളനികളിലേക്കുളള യാത്ര തന്റെ മനസിൽ ഉണ്ടായിരുന്നതാണെന്നും അതിനായി ഓരോ സ്ഥലത്ത് നിന്നും അടുത്ത ഇടത്തിലേക്ക് പോകാനുളള യാത്രക്കൂലിയും താമസവും ഒരുക്കണമെന്നുമായിരുന്നു ബിന്ദു അമ്മിണിയുടെ അഭ്യർത്ഥന. യാത്ര സ്വകാര്യ ആവശ്യത്തിന് അല്ലെന്നും, മൂന്ന് വർഷമായി ഈ യാത്ര നടത്താൻ പദ്ധതിയിയിടുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
വ്യക്തിപരമായ യാത്രക്ക് ആരുടേയും സഹായം തേടില്ലെന്നും അതിന് തന്റെ ചങ്ക് സുഹൃത്തുക്കൾ ഉണ്ടെന്നും ബിന്ദു അമ്മിണി ന്യായീകരിക്കുന്നു. യാത്രയ്‌ക്ക് പിന്നിൽ ഒരുപാട് ലക്ഷ്യങ്ങളുണ്ടെന്നാണ് ബിന്ദു അമ്മിണിയുടെ ഭാഷ്യം. പോസ്റ്റിട്ട് നിമിഷങ്ങൾക്കുള്ളിലായിരുന്നു ബിന്ദു അമ്മിണിയെ പരിഹസിച്ച് കമന്റുകൾ നിറയാൻ ആരംഭിച്ചത്. സഖാവ് പിണറായി വിജയനോട് സഹായം ചോദിക്കാനാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പറയുന്നത്. ഫുൾ ചിലവും എസ്‌കോർട്ടും തന്ന് സർക്കാർ ലോകം മുഴുവൻ ചുറ്റിക്കാണാൻ അവസരം നൽകും.
ഒരു തോർത്ത് വിരിച്ച് തെണ്ടുന്നതാണ് ഇതിലും നല്ലത് എന്നും കമന്റുണ്ട്. ഭിക്ഷാടനം പുതിയ രൂപത്തിലും ഭാവത്തിലുമാണല്ലോ അമ്മിണി എന്ന് ചോദിക്കുന്നവരുമുണ്ട്.
Comments