പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ പട്ടാപ്പകൽ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് നേതാവ് കൂടി അറസ്റ്റിൽ. പട്ടാമ്പി വിളയൂർ സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. കൊപ്പത്തെ പോപ്പുലർ ഫ്രണ്ട് മുൻ ഡിവിഷണൽ സെക്രട്ടറിയായിരുന്നു നൗഷാദ്. കൊലയിൽ നേരിട്ട് പങ്കുള്ള പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റത്തിനാണ് അറസ്റ്റ്.
അതേസമയം കേസിൽ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന കൗൺസിൽ അംഗം യഹിയ തങ്ങളെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കേസിൽ 45-ാം പ്രതിയായിരുന്നു യഹിയ തങ്ങൾ. ശ്രീനിവാസന്റെ കൊലപാതകത്തിൽ യഹിയ തങ്ങൾക്ക് പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിൽ വിശദമായ അന്വേണം നടത്താൻ വേണ്ടിയാണ് കസ്റ്റഡിയിലെടുത്തത്.
യഹിയയ്‌ക്ക് പുറമേ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന റൗഫും കേസിൽ പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് റൗഫിനെ കഴിഞ്ഞ ആഴ്ച പാലക്കാട്ടെ വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുത്തിരുന്നു.
Comments