ലക്‌നൗ: വളർത്തുനായയുടെ കടിയേറ്റ് വിദ്യാർത്ഥിയ്‌ക്ക് പരിക്കേറ്റ സംഭവത്തിൽ ഉടമയ്‌ക്ക് പിഴ ചുമത്തി ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി. 10,000 രൂപയാണ് വളർത്തു നായയുടെ ഉടമയും ലാ റെസിഡെൻഷ്യ സൊസൈറ്റിയിലെ താമസക്കാരനുമായ കാർത്തിക് ഗാന്ധിയക്ക് പിഴ ചുമത്തിയത്. വളർത്തു നായയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് നടപടി.
കഴിഞ്ഞ ദിവസമാണ് കുട്ടിയ്‌ക്ക് വളർത്തു പട്ടിയുടെ കടിയേറ്റത്. ഹൗസിംഗ് സൊസൈറ്റിയിലെ ലിഫ്റ്റിൽവെച്ചായിരുന്നു സംഭവം. പട്ടിയ്‌ക്കൊപ്പം കാർത്തിക് ഗാന്ധിയും ലിഫ്റ്റിൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് കുട്ടിയും ലിഫ്റ്റിൽ കയറിയത്. എന്നാൽ ലിഫ്റ്റിന്റെ വാതിൽ അടഞ്ഞതും കുട്ടിയെ പട്ടി ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പിഴയ്‌ക്ക് പുറമേ കുട്ടിയുടെ ചികിത്സാ ചിലവ് പൂർണമായി വഹിക്കാനും അതോറിറ്റി കാർത്തിക് ഗാന്ധിയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വളർത്തുനായ ആക്രമണത്തിൽ ആദ്യമായാണ് ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡെവപ്‌മെന്റ് അതോറ്റി പിഴ ഈടാക്കുന്നത്.
ഏഴ് പ്രവർത്തി ദിനത്തിനുള്ളിൽ പണം അടയ്‌ക്കാനാണ് കാർത്തികിന് നൽകിയിരിക്കുന്ന നിർദ്ദേശം. അല്ലാത്ത പക്ഷം കർശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കുട്ടികൾക്ക് നേരെ വളർത്തുപട്ടിയുടെ ആക്രമണം ഉണ്ടാകുന്നത്. ഗാസിയാബാദിലും ലിഫ്റ്റിൽവെച്ച് സ്‌കൂൾ വിദ്യാർത്ഥിയ്‌ക്ക് വളർത്തു പട്ടിയുടെ കടിയേറ്റിരുന്നു.
Comments